ഭീമൻ രഘു 

ഇരുന്ന് കേട്ട് ഭീമൻ രഘു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ എഴുന്നേറ്റുനിന്ന് കേട്ട് വൈറലായ നടൻ ഭീമൻ രഘു, കേരളീയം വേദിയിൽ ശൈലി മാറ്റിപ്പിടിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ കസേരയിലിരുന്ന് കേട്ടാണ് അദ്ദേഹം മടങ്ങിയത്. കേരളീയം ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റതോടെ പലരുടെയും കണ്ണ് പതിഞ്ഞത് മുന്നിലുണ്ടായിരുന്ന ഭീമൻ രഘുവിലാണ്.

എഴുന്നേൽക്കുന്നുണ്ടോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാൽ, താരം നിന്നുതന്നെ കേൾക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ‘അത് പറയാൻ പറ്റിയ ഇടമല്ല ഇതെന്ന്’ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ‘അതൊക്കെ അന്ന് കഴിഞ്ഞ കാര്യങ്ങളാണെന്നും അതൊന്നും ചോദ്യം ചെയ്യപ്പെടേണ്ട വേദിയല്ല’ ഇതെന്നും രഘു പറഞ്ഞു. സെപ്റ്റംബർ 15 ന് ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് നടന്ന നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു എഴുന്നേറ്റ് നിന്നതിലൂടെ ഭീമൻ രഘു ശ്രദ്ധേയനായത്.

Tags:    
News Summary - bheeman raghu Sit and hear the keraleeyam Programe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.