കൊച്ചി: നടിയും മോഡലുമായ ലീന മരിയ പോളിെൻറ ബ്യൂട്ടി പാര്‍ലറിൽ നടന്ന വെടിവെപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കും. ലോക്കൽ പൊലീസും ഉൾപ്പെടുന്ന സംഘമാകും കേസ് അന്വേഷിക്കുക. സംഭവം ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൊച്ചിയിലെയും ഇതര സംസ്ഥാനത്തെയും അന്വേഷണം തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ പി.പി. ഷംസിെൻറ നേതൃത്വത്തിൽ തുടരും.
രവി പൂജാരയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിദേശ ഇടപാടുകളുമാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഡിസംബർ 15നാണ് കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിനുനേരെ വെടിവെപ്പുണ്ടായത്. ഹെൽമറ്റ് കൊണ്ടു മുഖംമറച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തശേഷം കടന്നുകളഞ്ഞത്.
മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരയുടെ പേരെഴുതിയ കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് രവി പൂജാര ദൃശ്യമാധ്യമങ്ങൾക്കു ശബ്ദസന്ദേശമയച്ചിരുന്നു. 25 കോടി ആവശ്യപ്പെട്ട് രവി പൂജാര ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് ലീനയും അറിയിച്ചതോടെ അന്വേഷണം ആ വഴിക്കായി. എന്നാൽ, സംഭവം ഒരു മാസം പിന്നിടുമ്പോഴും വെടിയുതിർത്തവർ ആരാണെന്നും പണം ആവശ്യപ്പെട്ടത് എന്തിനാണെന്നതും ഉൾപ്പെടെ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. തുടർന്നാണ് ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.