തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം സർക്കാർ മദ്യശാലകൾ തുറക്കുന്നതിനൊപ്പം ബാറുകളിലും ബിയർ, വൈൻ ഷാപ്പുകളിലും പാർസലായി മദ്യം വിൽക്കാൻ നടപടി തുടങ്ങി. ബാറുകളിൽ പാർസൽ നൽകാൻ അബ്കാരി നയത്തിൽ വ്യവസ്ഥയില്ല. അതിനായി ആക്ടിൽ ഭേദഗതി വരുത്താൻ എക്സൈസ് വകുപ്പ് നടപടി ആരംഭിച്ചു. ബെവ്കോ ഒൗട്ട്ലെറ്റുകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്ന രീതിയിൽ ബാറുകളിലും നടപ്പാക്കാനാണ് ഉദ്ദേശ്യം. സർക്കാർ ഒൗട്ട്ലെറ്റുകളുടെ നിരക്കാകും ബാറുകളിലും. ഇതിന് ബാറുടമകൾ സമ്മതം അറിയിച്ചിരുന്നു.
ലോക്ഡൗൺ അവസാനിക്കുന്ന േമയ് 17ന് ശേഷം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുമെന്നാണ് വിവരം. ബാർ കൗണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. ബെവ്കോ ഒൗട്ട്ലെറ്റുകൾ വഴി ഒാൺലൈൻ ടോക്കൺ നൽകുന്നതിനുള്ള സ്റ്റാർട്ടപ് കമ്പനിയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.
സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. പാർസൽ വിൽപനക്കായി ഒരു കൗണ്ടർ മാത്രമായിരിക്കും പ്രവർത്തിക്കുക. ഭക്ഷണം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.