തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ അപകടമരണം സി.ബി.ഐ അന്വേഷിക്കണമ െന്ന ആവശ്യത്തിൽ ഇൗയാഴ്ച തീരുമാനമുണ്ടായേക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിെൻറ പിതാവ് ഉണ്ണി സമർപ്പിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഡി.ജി.പി ഇൗയാഴ്ച വിളിച്ചിട്ടുണ്ട്. ഇൗ യോഗത്തിലെ നിലപാടിന് അനുസരിച്ചാകും സി.ബി.െഎ അന്വേഷണക്കാര്യത്തിൽ തീരുമാനം. ബാലഭാസ്കറിേൻറത് അമിതവേഗതയിലുണ്ടായ വാഹന അപകട മരണമാണെന്നാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ.
ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് തീരുമാനം. ബാലഭാസ്കറിെൻറ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ബന്ധുക്കളുടെ ആരോപണവും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.