തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കർ അപകടത്തിൽപെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുനായിരുന്നെന്നും ബാലുവിന് സ്വർണക്കടത്തിൽ പങ്കില്ലെന്നും അറസ്റ്റിലായ വിഷ്ണു സോമസുന്ദരം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലാണ് വിഷ്ണു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വാഹനം ഓടിച്ചത് ആരാണെന്ന് അപകടം നടന്ന് ദിവസങ്ങള്‍ക്കുശേഷം താന്‍ അര്‍ജുനോട് ചോദിച്ചിരുന്നു. വാഹനം ഓടിച്ചത് താനാണെന്നും ഉറങ്ങിപ്പോയെന്നും വിഷമത്തോടെ അര്ജുന് പറഞ്ഞു. വാഹനം ഓടിച്ചത് താനല്ലെന്ന് അര്ജുന് പിന്നീട് മാറ്റിപ്പറഞ്ഞതോടെ ബന്ധം വഷളായി.
അതിനുശേഷം താനോ പ്രകാശ് തമ്പിയോ അര്‍ജുനുമായി അടുപ്പം കാണിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബാലഭാസ്കറിന് ഒരു ബന്ധവുമില്ല. ബാലഭാസ്കര്‍ ജീവിച്ചിരുന്നെങ്കില്‍ തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കാളിയാകേണ്ടി വരുമായിരുന്നില്ല. ബാലഭാസ്കറിെൻറ മരണത്തോടെ സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടി. ഉണ്ടായിരുന്ന വരുമാനമാര്‍ഗം നിലച്ചു. ഇതെല്ലാം സ്വര്‍ണക്കടത്തിലേക്ക് തിരിയാന്‍ കാരണമായെന്നുമാണ് വിഷ്ണുവിെൻറ മൊഴി. ബാലഭാസ്കറിെൻറ കാര്‍ അപകടത്തിൽപെട്ടപ്പോള്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്കറിെൻറ സുഹൃത്തുമായ പ്രകാശ് തമ്പിയും ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.