ബാലഭാസ്കർ കാർ അപകടത്തിൽപെട്ടപ്പോൾ സ്വർണക്കടത്തുകാരുടെ സാന്നിധ്യവും?

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചി ലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) സ്ഥിരീകരിച്ചു. ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചുവരുത്തിയ ഡി.ആർ.െഎ സ്വർണക്കടത്തുമായി ബന്ധ മുള്ള 32 പേരുടെ ഫോട്ടോ പരിശോധനക്കായി നൽകി.

വിമാനത്താവളത്തിലൂടെ സ്വർണംകടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച പത്ത് സ്ത്രീകളുടെയും ഫോട്ടോകൾ കൂട്ടത്തിലുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവരാരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡി.ആർ.ഐ ആരാഞ്ഞത്. അതിൽനിന്ന് ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാലഭാസ്കറിെൻറ കാർ അപകടത്തിൽപെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. ബാലഭാസ്കറിെൻറ മാനേജരായിരുന്ന പ്രകാശൻ തമ്പി സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് ഡി.ആർ.ഐ സോബിയുടെ മൊഴി പരിശോധിച്ചതും ഓഫിസിലേക്ക് വിളിച്ചുവരുത്തിയതും.

ബാലഭാസ്കറിെൻറ അപകടമരണ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചായതിനാൽ ലഭിച്ച വിവരങ്ങൾ അവരെ അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ സ്വർണക്കടത്ത് കേസിലെ നാലാം പ്രതിയായ വിഷ്ണുവിെൻറ വീട്ടിൽനിന്ന് കേരള യൂനിവേഴ്സിറ്റിയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റ് കിട്ടിയ സംഭവവും ക്രൈംബ്രാഞ്ചിന് കൈമാറാനാണ് ഡി.ആർ.െഎ തീരുമാനം. വിഷ്ണുവിെൻറ വീട്ടിൽനിന്ന് പൂരിപ്പിക്കാത്ത ആറ് മാർക്ക് ലിസ്റ്റുകളാണ് കണ്ടെടുത്തത്.

Tags:    
News Summary - bala bhaskar death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.