കോഴിക്കോട്: മഹാമാരിയുടെ കാർമേഘങ്ങൾക്കിടയിൽ ബുധനാഴ്ച ബലിപെരുന്നാളാഘോഷം. കൊടും പരീക്ഷണങ്ങളെ വിശ്വാസദാർഢ്യത്താൽ അതിജയിച്ച പ്രവാചകൻ ഇബ്രാഹിമിെൻറ ത്യാഗസന്നദ്ധ സ്മരിച്ചാണ് കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ വിശ്വാസികളുടെ ആഘോഷം.
ഈദ്ഗാഹുകളും കൂടിച്ചേരലുകളും കുടുംബ-സ്നേഹ സന്ദർശനങ്ങളും ഓർമകളാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതിയുണ്ട്. കടകൾക്ക് ഇളവനുവദിച്ചത് പെരുന്നാൾ കോടിയും സാധനങ്ങളും വാങ്ങാൻ സഹായകമായി.
പഴയ രീതിയിൽ വിപുലമല്ലെങ്കിലും പെരുന്നാൾ നമസ്കാരത്തിന് ശേഷം മൃഗബലിയും നടക്കും. ഗൾഫ് രാജ്യങ്ങളിൽ ചൊവ്വാഴ്ചയായിരുന്നു ബലി പെരുന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.