പൊൻകുന്നം: മേളത്തിന് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ സോപാന സംഗീതജ്ഞൻ ബേബ ി എം. മാരാർ (53) മരിച്ചു. പൊൻകുന്നം-പാലാ റോഡിൽ ആർ.ടി ഓഫിസ് ജങ്ഷനിൽ ഞായറാഴ്ച രാവിലെ ഏഴിന ായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ബേബി മാരാരെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത് രിയിലും തുടർന്ന് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച് ചക്ക് 12.20ഓടെ മരിച്ചു.
വൈക്കം ക്ഷേത്ര കലാപീഠം അധ്യാപകനായ ബേബി മാരാർ പനമറ്റം പൂവത്തുങ്കൽ പ്രതിഷ്ഠാദിനത്തിന് മേളത്തിന് പോവുകയായിരുന്നു. എതിർദിശയിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ ബേബിയുടെ കാറിൽ ഇടിക്കുകയായിരുന്നു.
റാന്നി സ്വദേശി ഇടക്കുളം ചൊവ്വൂർ വീട്ടിൽ ജെറിൻ വർഗീസ് (28) ഓടിച്ച കാറാണ് അപകടത്തിന് ഇടയാക്കിയത്. ജെറിൻ ഉറങ്ങിപ്പോയതിനാൽ കാർ തെറ്റായ ദിശയിലൂടെയാണെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ജെറിനെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ് ബേബി. വൈക്കം ക്ഷേത്ര കലാപീഠത്തിലെ പഠനത്തിനുശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്തു. 1992ൽ വൈക്കം ക്ഷേത്ര കലാപീഠത്തിൽ പഞ്ചാവാദ്യ അധ്യാപകനായി ചേർന്നു. നിരവധി പുരസ്കാരം നേടിയിട്ടുണ്ട്.
ഭാര്യ: കല്ലറ ഒറ്റുവിരുത്തില് കുടുംബാംഗം മഞ്ജുള. മക്കൾ: ഗോവിന്ദ് (പാലാ സെൻറ് തോമസ് കോളജ് വിദ്യാർഥി), ഗോപിക (കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ വിദ്യർഥിനി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.