പെരുമ്പാവൂര്‍: വെള്ളിയാഴ്ച രാത്രി അന്തരിച്ച മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും എഴുത ്തുകാരനും പ്രഭാഷകനുമായ ഡോ. ഡി. ബാബു പോളിന് ആയിരങ്ങളുടെ വിട. ഔദ്യോഗിക ബഹുമതികളോ ടെ ജന്മനാടായ കുറുപ്പംപടിയിലെ സെൻറ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഭൗതികശരീരം സംസ ്കരിച്ചു. പിതാവിെൻറ അമ്മ വീടായ മരങ്ങാട്ട് വീട്ടിലും പള്ളിയിലും സമൂഹത്തിലെ നാനാതു റകളിലുമുള്ള ജനസാഗരങ്ങളാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
രാഷ്ട്രീയ സാമൂഹിക സാഹിത്യ മണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥ വൃന്ദങ്ങളിലെയും പ്രമുഖരുടെ നീണ്ടനിരതന്നെ എത്തിയിരുന്നു. ഉച്ചക്ക് ഒന്നിന് നഗരം വലംെവച്ച് ബന്ധു വീട്ടില്‍ കൊണ്ടുവന്ന ഭൗതികശരീരം ഭവനത്തിലെ ശുശ്രൂഷകള്‍ കഴിഞ്ഞ് വിലാപയാത്രയായി 2.30ന് പള്ളിയില്‍ എത്തിച്ചു. ദേവാലയത്തിലെ ക്രമങ്ങളും മുഖം മൂടല്‍ ശുശ്രൂഷകളും പൂര്‍ത്തീകരിച്ച് വൈകീട്ട് നാലിന് പള്ളിമുറ്റത്ത് ഗാര്‍ഡ് ഓഫ് ഒാണര്‍ നല്കി മാതാവിെൻറ കല്ലറയില്‍ കബറടക്കുകയായിരുന്നു.
യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ എബ്രഹാം മോര് സേവേറിയോസ്, ജോസഫ് മോര് ഗ്രിഗോറിയോസ്, മാത്യൂസ് മോര് അന്തിമോസ്, ഏലിയാസ് മോര് യൂലിയോസ്, ഗീവര്‍ഗീസ് മോര് കൂറിലോസ്, കുരിയാക്കോസ് മോര് സേവേറിയോസ്, മാത്യൂസ് മോര് ഇവാനിയോസ് എന്നിവർ സഹകാര്‍മികത്വം വഹിച്ചു.
മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്, കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മുന്‍ മന്ത്രി പി.ജെ. ജോസഫ്, കര്‍ദിനാള്‍ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സുപ്രീംകോടതി മുന്‍ ജഡ്ജി കെ.ബി. കോശി, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രന്, പി.ടി. തോമസ്, ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഇന്നസെൻറ്, ജെയ്സണ്‍ ജോസഫ്, ടി.യു. കുരുവിള, ജോസ് തെറ്റയില്‍, വി.ജെ. പൗലോസ്,
ഡോ. വി.പി. ഗംഗാധരന്, സാജുപോള്‍, പി. രാജു, കെ.എം.ആർ.എൽ ഡയറക്ടർ മുഹമ്മദ് ഹനീഷ്, വി.ജെ. കുര്യന്, എസ്.പി. രാഹുല്‍ ആര്. നായര്‍, അഡ്വ. ജയശങ്കര്‍, എ.എം, രാധാകൃഷ്ണന് തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പുഷ്പചക്രം സമർപ്പിച്ചു. സംസ്കാരത്തിനുശേഷം പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ പ്രമുഖര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.