Representative Image

ബാബരി വിധി: സമാധാനത്തിന് ഭംഗം വരാതിരിക്കാൻ ജാഗ്രതവേണം -മുസ്ലിം നേതാക്കൾ

കോഴിക്കോട്: പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തിൽ സ മാധാനവും സൗഹാർദവും നിലനിർത്തുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് മുസ്ലിം സംഘടന നേതാക്കൾ അഭ്യർഥിച്ചു. രാജ് യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം.

രാജ്യത്ത് ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനാഗ്രഹിക്കുന്നവർക്ക് ശക്തിപകരുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. വിധിയുടെ പേരിൽ നാടിെൻറ സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം.

ജനാധിപത്യവും മനുഷ്യാവകാശവും സമാധാനവും സംരക്ഷിക്കാനും നീതിയുടെയും സത്യത്തിെൻറയും പക്ഷത്ത് നിലകൊള്ളാനും ഭരണകൂടം സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈദരലി ശിഹാബ് തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, എം.െഎ. അബ്ദുൽ അസീസ്, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ. ഇ.കെ. അഹ്മദ് കുട്ടി, എ. നജീബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, അബുൽ ഹൈർ മൗലവി, ഡോ. പി.എ. ഫസൽ ഗഫൂർ, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - babari verdict muslim leaders calls for keep calm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.