അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം, പ്രതി എത്തിയത് കുട്ടിയെ ചേർക്കാനെന്ന് വ്യാജേന

പാലക്കാട്: പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം. അങ്കണവാടിയിലെ ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്ടാവ് ലക്ഷ്യം വെച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ പഴയലക്കിടി 14ാം നമ്പർ അങ്കണവാടിയിലാണ് സംഭവം.

സമീപത്ത് വാടകക്ക് താമസിക്കുന്നയാളാണെന്ന് പറഞ്ഞാണ് ഇയാൾ അങ്കണവാടിയിലെത്തിയത്. തന്‍റെ കുട്ടിയെ ചേർക്കുന്നതിനായി വിവരം അന്വേഷിക്കാൻ വന്നതാണെന്ന് പറഞ്ഞ് ടീച്ചറുമായി സംസാരിക്കുന്നതിനിടെയാണ് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ പൊലീസ് ടീച്ചറുടെ മൊഴി രേഖപ്പെടുത്തി. മോഷ്ടാവിവെ പ്രദേശത്ത് മുൻപ് കണ്ടിട്ടില്ലെന്ന് ടീച്ചറും പ്രദേശവാസികളും പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Attempt to steal necklace by throwing chili powder in Anganwadi teacher's face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.