തിരുവനന്തപുരം: ഗുവാഹതി എക്സ്പ്രസില്‍ ഇതരസംസ്ഥാനയുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈനികന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. അമ്പലപ്പുഴ സ്വദേശിയായ അസം റൈഫിള്‍സ് ജവാന്‍ സിംസനാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തിരുവനന്തപുരത്ത് വീട്ടുജോലിനോക്കുന്ന 30കാരി നാട്ടില്‍പോയശേഷം ഗുവാഹതി എക്സ്പ്രസില്‍ മടങ്ങിവരുകയായിരുന്നു. ചെന്നൈയില്‍ വെച്ച് സിംസന്‍ ഇവരോട് മോശമായി പെരുമാറുകയും ശരീരത്തില്‍ കടന്നുപിടിക്കുകയും ചെയ്തു. എതിര്‍ത്തിട്ടും പിന്മാറിയില്ളെന്ന് പരാതിയില്‍ പറയുന്നു.
സഹയാത്രികരും പ്രശ്നത്തില്‍ ഇടപെട്ടില്ലത്രെ. എറണാകുളത്തത്തെിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍ നിന്നിറങ്ങി. തുടര്‍ന്ന് തിരുവനന്തപുരത്തത്തെിയ യുവതി വീട്ടുകാരോട് സംഭവം പറഞ്ഞു. ഇവരുടെ നിര്‍ദേശാനുസരണമാണ് പരാതി നല്‍കിയത്. സെക്കന്‍ഡ് എ.സി കമ്പാര്‍ട്മെന്‍റില്‍ സിംസന്‍ യാത്രചെയ്ത ബെര്‍ത്ത് യുവതി പൊലീസിന് കാട്ടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഐ.ആര്‍.സി.ടി.സി മുഖേന യാത്രക്കാരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് സൈനികനാണ് അക്രമിയെന്ന് വെളിവായത്. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ നാട്ടില്‍ അവധിക്കത്തെുംവഴിയാണ് അതിക്രമം കാട്ടിയത്. സിംസനെ ഫോണില്‍ ബന്ധപ്പെട്ട റെയില്‍വെ പൊലീസ് തന്ത്രപൂര്‍വമാണ് തലസ്ഥാനത്തത്തെിച്ചത്. സിംസന്‍ യാത്ര ചെയ്ത ബോഗിയില്‍ മോഷണം നടന്നെന്നും അതുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കണമെന്നുമഭ്യര്‍ഥിച്ചാണ് പൊലീസ് ഇയാളെ ബന്ധപ്പെട്ടത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്തത്തെുകയും തിങ്കളാഴ്ച രാവിലെ യുവതി തിരിച്ചറിയുകയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.