പെരുമ്പാവൂര്‍: ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതു മുതല്‍ അസാംകാരനായ അബ്ദുൽ അഹദിെൻറ മനസ്സിൽ തീയാണ്. പട്ടികയില്‍ അഹദിെൻറയും മക്കളായ മസീദുല് ഇസ്ലാം, അബ്ദ ുസ്സുഹാമിെൻറയും പേരില്ല. ഭാര്യ അഖ്ലിം പട്ടികയിലുണ്ട്. അഹദ് 25 വർഷമായി കേരളത്തിലാ ണ്. പതിനൊന്നാം വയസ്സില്‍ പൊടുന്നനെയുണ്ടായ സംഭവങ്ങളാണ് ഇദ്ദേഹത്തെ കേരളത്തിൽ എത ്തിച്ചത്.
1994 ജൂലൈ 21ന് അസം ബര്‍പേട്ട ജില്ലയിലെ പക്രിഗുരു ഗ്രാമത്തില്‍ ബോഡോ തീവ്രവാദികള്‍ നിരപരാധികളായ ജനങ്ങളുടെ മേല്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തു. 40 പേരാണ് കൊല്ലപ്പെട്ടത്. പിതാവ് ഇംറാന്‍ അലിയും അഞ്ച് വയസ്സുണ്ടായിരുന്ന സഹോദരിയും കണ്മുന്നില് പിടഞ്ഞുവീണ് മരിച്ചു. കേരളത്തിലെ ഏതാനും മനുഷ്യസ്നേഹികളുടെ ഇടപെടലുകളെ തുടര്‍ന്നാണ് 1994 സെപ്റ്റംബറില്‍ അമ്പത് അനാഥക്കുട്ടികളുടെ കൂട്ടത്തില്‍ അഹദ് ഇവിടെയെത്തിയത്.
ആലുവായ്ക്കടുത്ത തായിക്കാട്ടുകരയിൽ മോഡല്‍ ഓര്‍ഫനേജില്‍ നാട്ടുകാരുടെ സ്നേഹലാളനകളേറ്റ് അവര്‍ വളര്‍ന്നു. ബോഡോ ആക്രമണത്തില്‍ മാതാവും നാല് സഹോദരങ്ങളും രക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ അവരാരും ജീവിച്ചിരിപ്പില്ല. പത്താം ക്ലാസ് വരെ പഠിച്ച അഹദ് 2001 ല്‍ ആലുവ അസ്ഹറുല്‍ ഉലൂം കോളജില്‍ വിദ്യാര്‍ഥിയായി. ഇപ്പോള്‍ ഇവിടത്തെ ജീവനക്കാരനാണ്. ഇതിനിടെ നാടുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. വിവാഹം കഴിച്ചു. പതിമൂന്നും ഏഴും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ പിതാവായി. ബര്‍പേട്ട ജില്ലയിലെ ജോസോഹട്ടി പര എന്ന സ്ഥലത്ത് വീട് വെച്ചു.
ഭയപ്പെടുത്തുന്ന ഓര്‍മകളില്‍നിന്ന് പതുക്കെ മുക്തമാകാന്‍ തുടങ്ങുമ്പോഴാണ് പൗരത്വ പട്ടിക വന്നത്. പട്ടികയില്‍ അഹദുമില്ലാത്തതിെൻറ കാരണമാണ് വിചിത്രം. 1970 ലെ ജനസംഖ്യ രജിസ്റ്ററിൽ അഹദിെൻറ പിതാവിെൻറ പേരില്ലത്രെ. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് വന്നപ്പോള്‍ അഹദ് നേരിട്ടെത്തി സങ്കടം ബോധിപ്പിച്ചതാണ്. പരിഹാരമുണ്ടാകും എന്ന് പ്രതീക്ഷയിലാണ് ജോലിസ്ഥലത്തേക്ക് തിരിച്ചത്. കോടതിയില്‍ അപേക്ഷ നല്കാന് അടുത്ത ദിവസം വീണ്ടും അസമിലേക്ക് അഹദ് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.