പോപുലർ ഫ്രണ്ട് പ്രവര്‍ത്തകൻെറ അറസ്റ്റ്: യു.പി പൊലീസ് വടകരയിൽ

വടകര: അറസ്റ്റിലായ പോപുലർ ഫ്രണ്ട് പ്രവര്‍ത്തകനെകുറിച്ചുള്ള വിവരങ്ങൾ അറിയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് വടകരയിലെത്തി. വടകര പുതുപ്പണം സ്വദേശി ഫിറോസി‍ൻെറ മേല്‍വിലാസം സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഇവരെത്തിയതെന്ന് റൂറല്‍ പൊലീസ് അറിയിച്ചു.

വടകരയില്‍ ഫിറോസ് മുമ്പ് താമസിച്ച സ്ഥലത്തും വാടകവീട്ടിലും പുതിയ വീടി‍ൻെറ നിർമാണം നടക്കുന്ന സ്ഥലത്തും പൊലീസെത്തി. കോഴിക്കോട് റൂറല്‍ പൊലീസി‍ൻെറ സഹായത്തോടെയാണ് യു.പി പൊലീസ് വടകരയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

ബിഹാറില്‍ പോപുലര്‍ ഫ്രണ്ടി‍ൻെറ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി പോയതായിരുന്നു ഫിറോസ്. അവിടെനിന്ന് കഴിഞ്ഞ 11ന് രാവിലെ 5.30 നാണ് മുംൈബയിലേക്ക് പുറപ്പെട്ടത്. 11ന് വൈകീട്ട് 5.40 വരെ ഓണ്‍ലൈനിലും ഫോണിലും ഫിറോസിനെ ലഭിച്ചിരുന്നു. പിന്നീട്, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവരമൊന്നും ലഭിച്ചില്ല.

തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തതായി അറിയുന്നത്. ഫിറോസിനൊപ്പം, പന്തളം സ്വദേശിയായ അന്‍ഷാദും അറസ്റ്റിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.