കൊച്ചി: സർവിസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്കായുള്ള നിയമന നട പടിക്രമങ്ങളിൽ തിരിമറി. ആശ്രിതനിയമനത്തിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതി ൽ വകുപ്പ് മേധാവികൾ ചട്ടങ്ങളും വ്യവസ്ഥകളും വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്ത ിയതിനെത്തുടർന്ന്, ഇതിനെതിരെ വകുപ്പുമേധാവികൾക്കും നിയമനാധികാരികൾക്കും പൊതുഭരണ വകുപ്പ് രേഖാമൂലം കർശന നിർദേശം നൽകി.
ഓരോ വകുപ്പിലും ഒരു വർഷം ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ നിശ്ചിത ശതമാനം ആശ്രിത നിയമനത്തിന് മാറ്റിവെച്ച് പൊതുഭരണ വകുപ്പിനെ അറിയിക്കണമെന്നാണ് ചട്ടം. ആശ്രിത നിയമന പദ്ധതിയിലേക്ക് അപേക്ഷ ലഭിച്ച തീയതിപ്രകാരം തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റിെൻറ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകളിലേക്ക് നിയമനം. മരിച്ചവരുടെ ആശ്രിതർക്ക് മാതൃവകുപ്പിൽ നൽകുന്ന നിയമനം, ആശ്രിത നിയമനത്തിന് പൊതുഭരണ വകുപ്പിലേക്ക് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽനിന്ന് കുറക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഇത് ലംഘിച്ച് പല വകുപ്പുമേധാവികളും പൊതുഭരണ വകുപ്പിലേക്ക് അറിയിക്കേണ്ട ഒഴിവുകൾ നികത്തപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയും ഇതോടെ ആശ്രിത നിയമനം അട്ടിമറിക്കപ്പെടുകയുമാണ്. ജോലി കാത്തിരിക്കുന്ന അർഹരായ ആശ്രിതരുടെ നിയമന നടപടികളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
ആശ്രിത നിയമനത്തിന് പെതുഭരണ വകുപ്പിനെ അറിയിക്കേണ്ട ഒഴിവുകളുടെ എണ്ണം മാതൃവകുപ്പിലെ ആശ്രിത നിയമനത്തിെൻറ പേരിൽ വെട്ടിക്കുറക്കുന്നത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. മാതൃവകുപ്പിൽ ആശ്രിത നിയമനത്തിന് ഉത്തരവ് പുറപ്പെടുവിക്കുേമ്പാൾ ഒഴിവില്ലെങ്കിൽ അടുത്തുണ്ടാകുന്ന ഒഴിവിൽ നിയമനം നൽകിയാൽ മതിയെന്നിരിക്കെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുമൂലം ആശ്രിത നിയമനം തടസ്സപ്പെടുന്നു എന്ന വാദം അംഗീകരിക്കാനാവില്ല.
ഈ സാഹചര്യത്തിൽ ഓരോ വകുപ്പിലും ഒാരോ തസ്തികയിലും ഓരോ വർഷവും ഉണ്ടാകുന്ന ആകെ ഒഴിവുകൾ കണക്കാക്കി ആശ്രിത നിയമനത്തിന് നിശ്ചിത ശതമാനം പൊതുഭരണ വകുപ്പിനെ നിർബന്ധമായും അറിയിക്കണമെന്നാണ് വകുപ്പ് മേധാവികൾക്കുള്ള പുതിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.