തിരുവനന്തപുരം: കോവിഡ് നിര്‍ണയത്തിനുള്ള ആൻറിജന്‍ പരിശോധന നടത്തുന്നതിന് സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും സർക്കാർ അനുമതി. 625 രൂപ നിരക്കിൽ പരിശോധന നടത്താനാണ് അനുമതി നൽകിയത്. സ്വകാര്യ ലാബുകൾക്ക് െഎ.സി.എം.ആർ ആൻറിജൻ പരിേശാധനക്ക് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി.
നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (എന്‍.എ.ബി.എച്ച്), നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) എന്നിവയുടെ അംഗീകാരം, കോവിഡ് പരിശോധനക്കുള്ള മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിെൻറ രജിസ്ട്രേഷന്, സംസ്ഥാന ആരോഗ്യവകുപ്പില്‍ രജിസ്ട്രേഷന് എന്നിവയുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി.
രജിസ്ട്രേഷനുള്ള േഡാക്ടറുടെ കുറിപ്പടിയുള്ളവർക്കാണ് സ്വകാര്യ ലാബുകളിൽ ആൻറിജൻ പരിശോധന നടത്തുക. ആശുപത്രികളിലും സ്വകാര്യ ലാബുകളിലും സാമ്പിൾ ശേഖരിക്കുന്നതിന് മാത്രമായി പ്രത്യേകം സ്ഥലവും സൗകര്യവും സജ്ജമാക്കണം. ശീതീകരിച്ച മുറി സാമ്പിൾ ശേഖരണത്തിന് ഉപയോഗിക്കരുത്.
ആൻറിജനിലെ േപാസിറ്റിവ് ഫലം രോഗ സ്ഥിരീകരണമായി കണക്കാക്കി കൈകാര്യം ചെയ്യണം. അതേ സമയം ലക്ഷണമുള്ളവരിൽ ആൻറിജൻ ടെസ്റ്റ് നെഗറ്റിവായാൽ പുതിയ സാമ്പിൾ ശേഖരിച്ച് ആർ.ടി.പി.സി.ആർ പരിശോധനക്ക് അയക്കണം.
കൂടുതൽ സാമ്പിൾ കലക്ഷൻ യൂനിറ്റുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലടക്കം കൂടുതൽ സാമ്പിൾ കലക്ഷൻ യൂനിറ്റുകൾ സ്ഥാപിക്കുന്നു. സാധാരണ യൂനിറ്റുകൾക്ക് സ്ഥാപിക്കുന്നതിന് 1.17 ലക്ഷം രൂപയും മൊബൈൽ യൂനിറ്റുകൾ സജ്ജമാക്കുന്നതിന് 60,475 രൂപയും രണ്ട് കാബിനുകളുള്ള യൂനിറ്റുകൾ സ്ഥാപിക്കുന്നതിന് 8.26 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.