വാളയാറില്‍ വിഷം കഴിച്ചു മരിച്ച പെണ്‍കുട്ടിയും ലൈംഗിക പീഡനത്തിനിരയായി

വാളയാര്‍: വാളയാറില്‍ വിഷം കഴിച്ചു മരിച്ച പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന രതീഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാര്‍ച്ച് ഒന്നിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കടന്ന അയല്‍വാസി പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന് ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപെടുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ പിന്തുടരുകയും മര്‍ദ്ദിക്കുകയും ചെയ്തു.  ദിവസങ്ങൾ കഴിഞ്ഞ് വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് മരിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനിടെയാണ് പുതിയ പീഡന വിവരവും പുറത്തുവരുന്നത്. ഈ സംഭവത്തില്‍ സഹോദരങ്ങളുടെ ബന്ധുക്കളും അയല്‍വാസിയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ വാളായര്‍ എസ്ഐ പിസി ചാക്കോയെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Another rape death in valayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT