ജില്ല നേതൃത്വത്തിനെതിരെ അമർഷം പുകയുന്നു; പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ട രാജി

പട്ടാമ്പി: ജില്ല നേതൃത്വത്തിനെതിരെ അമർഷം പുകയുന്ന സി.പി.ഐയിൽ വീണ്ടും കൂട്ടരാജി. മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ലോക്കൽ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടന ഭാരവാഹികളും രാജിവെച്ചു. ഓങ്ങല്ലൂർ, മുതുതല, തിരുവേഗപ്പുറ ലോക്കൽ കമ്മറ്റികളിൽനിന്ന് ഏഴ് വീതവും പട്ടാമ്പിയിൽനിന്ന് ആറുപേരും നെല്ലായയിൽനിന്ന് അഞ്ചുപേരും കൊപ്പത്തുനിന്ന് മൂന്നുപേരും ലോക്കൽ കമ്മിറ്റി അംഗത്വം രാജിവെച്ചു.

രാജിവെച്ചവരിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായ വി.ടി. സോമൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സിറാജുദ്ദീൻ, വർക്കിങ് വുമൻസ് ഫോറം ഭാരവാഹിക ലീനാ സുഭാഷ് എന്നിവരും ഉൾപ്പെടുന്നു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, കോടിയിൽ രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷ് എന്നിവരെ തരം താഴ്ത്തിയതിലുള്ള പ്രതിഷേധമാണ് രാജിയിലൂടെ വെളിപ്പെടുന്നത്. 

Tags:    
News Summary - Another mass resignation in Palakkad CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.