ദലിത് ക്രിസ്ത്യൻ വയോധികയുടെ മൃതദേഹം സംസ്കരിച്ചു

ശാസ്താംകോട്ട: ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കുന്നത്തൂർ തുരുത്തിക്കര സ്വദേശിനിയായ ദലിത് ക്രിസ്ത്യൻ വയ ോധിക കാളിശ്ശേരിൽ പത്രോസിെൻറ ഭാര്യ അന്നമ്മ (75) യുടെ മൃതദേഹം കൊല്ലാറയിലെ െയരുശലേം മാർത്തോമാ പള്ളി ശ്മശാനത്തി ൽ സംസ്കരിച്ചു.

മേയ് 14ന് മരിച്ച ഇവരുടെ മൃതദേഹം അന്നുമുതൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക ്ഷിച്ചിരിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന സംസ്കാരച്ചടങ്ങിനിടെ, മ രത്തിലും വൈദ്യുതി ടവറിലും കയറി ആത്മഹത്യ ഭീഷണി മുഴക്കിയ രണ്ട് സംഘ്പരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ് തുനീക്കി.

വ്യാഴാഴ്ച രാവിലെ 10 ഒാടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. തുരുത്തിക്കര യെരുശലേം മാർത്തോമാ പള്ളിയിൽ രാവിലെ നടന്ന ശുശ്രൂഷകൾക്ക് മാർത്തോമാ സഭ അടൂർ ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസ് നേതൃത്വം നൽകി. പള്ളിയിലെ നടപടിക്രമങ്ങൾക്കുശേഷം പൊലീസ് നിയന്ത്രണത്തിലായിരുന്നു സംസ്കാര കർമങ്ങൾ. അന്നമ്മയുടെ മൃതദേഹം ഒരു സമരരൂപം എന്ന നിലയിലാണ് ആശുപത്രി മോർച്ചറിയിൽ ഒരുമാസമായി സൂക്ഷിച്ചിരുന്നത്.

മാർത്തോമസഭ വിശ്വാസിയായ ഇവരുടെ സംസ്കാരത്തിന് തുരുത്തിക്കരയിലെ ഇമ്മാനുവേൽ പള്ളി ഇടവക ഭരണസമിതി അനുവാദം നൽകിയിരുന്നില്ല. ചേലൂർ കുടിവെള്ള സംരക്ഷണ സമിതിയുടെ പരാതിയിൽ 2014ൽ കലക്ടർ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നതിനാൽ െയരുശലേം മാർത്തോമാ പള്ളി വിശ്വാസികൾക്കുള്ള കൊല്ലാറയിലെ ശ്മശാനത്തിലും സംസ്കരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.

സംസ്കാരച്ചടങ്ങുകൾക്കിടെ ചേലൂർ കുടിവെള്ള സംരക്ഷണ സമിതിയുടെ പേരിൽ രണ്ട് സംഘ്പരിവാർ പ്രവർത്തകർ കുപ്പിയിൽ കരുതിയ പെട്രോളുമായി സമീപത്തെ റബർ മരത്തിലും കരിംതോട്ടുവായിലെ വൈദ്യുതി ടവറിലും കയറി ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

Tags:    
News Summary - Annamma Deadbody cremated-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.