ചെങ്ങന്നൂർ: ‘ഒരു കെ.എസ്.ആർ.ടി.സി ബസും അതിലെ ജീവനക്കാരും സ്ഥിരമായി യാത്രചെയ്യുന്ന 68 യ ാത്രക്കാരും’... നല്ലൊരു കഥാതന്തുവിന് നെട്ടോട്ടമോടുന്ന സംവിധായകർക്ക് നന്നായി ഓടു ന്ന സിനിമക്കൊരു തിരക്കഥയെഴുതാം ഈ വൺലൈനിൽനിന്ന്. അങ്ങനെയെങ്കിൽ അതിൽ നല്ലൊരു വേഷം ശി വനുണ്ടാകും. ഒപ്പം ഒരുകുപ്പി വെള്ളത്തിനും ഇടംകിട്ടും. കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് കായംകുളം റൂട്ടിൽ സർവിസ് നടത്തുന്ന ആർ.പി.എം 701ാം നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിന് പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. പല ഭാഗങ്ങളിൽനിന്നും കയറിയിറങ്ങി പോകുന്നവർ എങ്ങനെ ഒരുമയുള്ള മനസ്സിനുടമകളായെന്നത് കൗതുകരമാണ്. സ്ഥിരം യാത്രക്കാരായ 68 പേരുൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ് അവരെ ഒരുകുടുംബമായി മാറ്റി.
ചങ്ങനാശ്ശേരി ശിവാ നിവാസിൽ ആർ. ശിവൻ ബസിലെ സ്ഥിരം യാത്രക്കാരനാണ്. ഒന്നര പതിറ്റാണ്ടായി മാന്നാറിലെ പലചരക്ക് ചില്ലറ-മൊത്ത വിതരണ ഏജൻസി മീര സ്റ്റോഴ്സിലെ കണക്കെഴുത്തുകാരനാണ് ഈ 50കാരൻ. എന്നും രാവിലെ കയറുന്നതുകൊണ്ടുമാത്രം ഇൗ ബസുമായുള്ള ശിവെൻറ ബന്ധം അവസാനിക്കുന്നില്ല. കുമളിയിലേക്ക് മടങ്ങുന്ന ബസ് ഉച്ചക്ക് 12.50ന് മാന്നാർ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിെൻറ പടിഞ്ഞാേറ നടയിലെത്തുമ്പോഴേക്കും ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഒരുകുപ്പി തണുത്ത വെള്ളവുമായി ശിവൻ കാത്തുനിൽക്കും. ഏതെങ്കിലും സാഹചര്യത്തിൽ അസൗകര്യമുണ്ടായാൽ അതിന് പകരക്കാരനെ ഏൽപ്പിക്കും. രണ്ടുവർഷമായി ഇത് മുടങ്ങാറില്ല. കുമളിയിൽനിന്ന് പുലർച്ച 4.50ന് പുറപ്പെട്ട് 8.10ഓടുകൂടി ചങ്ങനാശ്ശേരിയിലെത്തും. കുമളിയിൽനിന്ന് പുറപ്പെടാനായി സ്റ്റാൻഡിൽ എത്തുമ്പോൾ ഡ്രൈവർ ആദ്യ മെസേജ് ഗ്രൂപ്പിലിടും. ശേഷം ഗ്രൂപ് അഡ്മിനായ മല്ലപ്പള്ളി സ്കൂൾ അധ്യാപിക കറുകച്ചാലിൽ ഇറങ്ങുംവരെ ബസിെൻറ യാത്രാ വിവരങ്ങൾ അയച്ചുകൊണ്ടിരിക്കും. ചങ്ങനാശ്ശേരിയിൽനിന്ന് ശിവൻ ബസിൽ കയറിയാൽ മാന്നാറിൽ ഇറങ്ങുംവരെ ഗ്രൂപ്പിൽ മെസേജുകൾ നൽകും. അഴിയിടത്തുചിറ പെരിങ്ങരയിൽനിന്ന് കയറുന്ന കായംകുളത്തെ ഹോമിയോ ഡോക്ടറായ ആശാകുമാരി കായംകുളം സ്റ്റാൻഡുവരെയുള്ള കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യും.
ശിവെൻറ വൈകീട്ടത്തെ യാത്ര കട്ടപ്പന ഫാസ്റ്റിലാണ്. കായംകുളത്തുനിന്ന് നാലിന് പുറപ്പെടുന്ന ബസിൽ ഡോക്ടറുടെ സന്ദേശമനുസരിച്ച് കടയിൽനിന്ന് ഇറങ്ങും. ഹൃദയസ്പർശിയായ മറ്റൊരു അനുഭവം കഴിഞ്ഞദിവസം ശിവനുണ്ടായി. വായ്പയെടുത്ത് വാങ്ങിയ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ട ശിവെൻറ വ്യഥ മനസ്സിലാക്കി എല്ലാവരുംകൂടി പുതിയ ഫോൺ വാങ്ങി നൽകി. ഇൗ സർപ്രൈസ് ഗിഫ്റ്റ് സമൂഹ മാധ്യമത്തിൽ വൈറലായി. പെരുന്ന ശ്രീശങ്കര ആയുർവേദ ഹോസ്പിറ്റൽ കാൻറീനിൽ കുക്കായ ജയലക്ഷ്മിയാണ് ഭാര്യ. മൂത്തമകൻ അയ്യപ്പദാസ് ഫ്ലിപ്കാർട്ട് കാഷ്യറും രണ്ടാമത്തെ മകൻ വിഷ്ണുദാസ് ശംഖുമുഖം റിസോർട്ടിൽ ഷെഫുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.