വെള്ളിമാട്കുന്ന്: മനോബലംകൊണ്ട് ശരീരത്തെ അതിജീവിക്കുന്ന അമൽ ഇഖ്ബാൽ ആത്മവിശ്വാസത്തിെൻറ പുതിയ പാഠം തീർക്കാൻ മസ്കത്തിലേക്ക്. യു.എൻ മോഡൽ അസംബ്ലിയിൽ പെങ്കടുക്കുന്ന ഇന്ത്യൻ വിദ്യാർഥി പ്രതിനിധികളിൽ ഒരാളാണ് കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിയായ അമൽ. സെറിബ്രൽ പാൾസി രോഗത്തോടെയാണ് പിറന്നുവീണതെങ്കിലും മത്സരവേദികളിലും ചർച്ചാ സംഗമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ് അമൽ.
മലപ്പുറം പുളിക്കൽ ഇഖ്ബാൽ-ഫെമിന ദമ്പതികളുടെ മകനായ 15കാരൻ സ്ഥിരമായ ആശുപത്രിവാസങ്ങൾക്കും ചികിത്സകൾക്കും ഇടയിലും മനോബലംകൊണ്ടുമാത്രം നിരവധി അക്കാദമിക നേട്ടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. ചുറ്റിപ്പിണഞ്ഞുകിടന്നിരുന്ന കൈകാലുകൾ നിവർന്ന് എഴുതാനും വായിക്കാനും ഭക്ഷണം കഴിക്കാനും വസ്ത്രം മാറാനും വാക്കറിെൻറ സഹായത്തോടെ നടക്കാനും കഴിഞ്ഞതിനു പിന്നിൽ ഏറെ ത്യാഗത്തിെൻറയും കഠിന പ്രയത്നത്തിെൻറയും അവിശ്വസനീയ കഥകളുണ്ട്.
കോഴിക്കോട്ട് നടന്ന ഇ. അഹമ്മദ് മോഡൽ യു.എൻ പാർലമെൻറിൽ ഏഴാം ക്ലാസുകാരനായിരുന്ന അമൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികളോട് മത്സരിച്ച് ഡിപ്ലോമസി അവാർഡ് നേടിയിരുന്നു. അംഗീകാരങ്ങളുടെ നിറവിലും ഔദാര്യങ്ങൾക്ക് കാത്തുനിൽക്കാതെ മത്സരവേദികളെ തേടിപ്പോവുകയാണ് ഇൗ കൊച്ചുമിടുക്കൻ.
വിവിധ രാജ്യങ്ങളിൽനിന്നുള്ള മിടുമിടുക്കരായ കുട്ടികളോടാണ് അമൽ മാറ്റുരക്കാൻ പോവുന്നത്. വിദ്യാലയവും മാതാപിതാക്കളും സഹപാഠികളും അധ്യാപകരുമെല്ലാം നൽകുന്ന പിന്തുണയാണ് അമലിെൻറ കരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.