തിരുവനന്തപുരം: രാജ്ഭവന് മുന്നിലൂടെ കാറില്‍ പോയ എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന എസ്.എ.പി ക്യാമ്പിലെ 20 പൊലീസുകാർക്ക് ശിക്ഷ. 18 സി.പി.ഒമാരെയും രണ്ട് എസ്.സി.പി.ഒമാരെയും മലപ്പുറം പാണ്ടിക്കാട്ട് ക്യാമ്പിലേക്ക് ഏഴ് ദിവസത്തെ ശിക്ഷാ പരിശീലനത്തിന് അയച്ചു.
രാജ്ഭവൻ ഡ്യൂട്ടിക്കിടെ തലയിൽ തൊപ്പി ഇല്ലാതിരുന്നതും ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാതിരുന്നതുമാണ് നടപടിക്ക് കാരണമെന്നാണ് ഒൗദ്യോഗിക വിശദീകരണം. രാജ്ഭവന് മുന്നിലെ ഡ്യൂട്ടി കഴിഞ്ഞ ഉടന്‍തന്നെ 20 പേരോടും ഹാജരാകാന്‍ ബറ്റാലിയൻ ഡി.ഐ.ജി പി. പ്രകാശ് നിര്‍ദേശിക്കുകയായിരുന്നു. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്നത് ചൂണ്ടിക്കാട്ടി രൂക്ഷമായി ശാസിച്ചശേഷം ശിക്ഷാപരേഡിന് നിര്‍ദേശിക്കുകയായിരുന്നു.
ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ വരെയാണ് പരേഡിന് അയച്ചതത്രെ. മിക്ക ഔദ്യോഗിക വാഹനങ്ങളിലും കൂളിങ് ഫിലിം ഒട്ടിച്ചതിനാല്‍ അകത്ത് ആരാണെന്ന് മനസ്സിലാവാറില്ലെന്ന് പറയുന്നു. ശിക്ഷക്കെതിരെ സേനാംഗങ്ങൾക്കിടയിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.