തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരായ പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകൾ സ്നിഗ്ധകുമാറിെൻറ രഹസ്യമൊഴി കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. നേരത്തേ എ.ഡി.ജി.പിയുടെ മകളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം കോടതിയുടെ അനുമതി തേടിയെങ്കിലും പെൺകുട്ടി പഞ്ചാബിലേക്ക് പോയതിനാൽ മുടങ്ങി.
പെൺകുട്ടി മടങ്ങിയെത്തിയതിനെതുടർന്നാണ് കോടതിയുടെ അനുമതി വാങ്ങി മൊഴിയെടുത്തത്. നേരത്തേ സി.െഎക്ക് മുമ്പാകെ നൽകിയ മൊഴി കോടതിയിലും സ്നിഗ്ധ ആവർത്തിച്ചതായാണ് വിവരം. െപാലീസ് ഡ്രൈവർ തന്നോട് മോശമായി പെരുമാറിയെന്നും കാലിലൂടെ ഗവാസ്കർ വാഹനത്തിെൻറ ടയർ കയറ്റിയിറക്കിയെന്നുമായിരുന്നു സി.െഎക്ക് നൽകിയ മെഴി. അതേസമയം പെണ്‍കുട്ടിയുടെ കാലിൽ പരിക്കില്ലെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ മൊഴി. മൊഴിയിലെ വൈരുധ്യം ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഗവാസ്കറുടെ രഹസ്യമൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
എ.ഡി.ജി.പിയുടെ മകൾ മർദിച്ചെന്ന ഗവാസ്കറിെൻറ പരാതിയാണ് പൊലീസിലെ അടിമപ്പണി സംബന്ധിച്ച വിവാദത്തിന് തിരികൊളുത്തിയത്. കേസ് ഒതുക്കിത്തീർക്കാൻ തുടക്കംമുതൽ സമ്മർദം ഉണ്ടായെങ്കിലും നീതി കിട്ടുംവരെ പിന്നോട്ടില്ലെന്ന നിലപാടിൽ ഗവാസ്കർ ഉറച്ചുനിന്നു. മർദനത്തെതുടർന്ന് ഒമ്പത് ദിവസത്തെ ചികിത്സക്കുശേഷമാണ് ഗവാസ്കറിന് ആശുപത്രി വിടാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.