കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത് ജി. നായരെയും പൊലീസ് ചോദ്യം ചെയ്തു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വി.ഐ.പി എന്ന് വിശേഷിപ്പിച്ചിരുന്നയാളാണ് ശരത്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചാണ് ആറുമണിക്കൂർ ചോദ്യംചെയ്തത്. ബുധനാഴ്ചയും ഇയാളെ വിളിപ്പിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച് പക‌ർത്തിയ അപകീ‌ർത്തികരമായ ദൃശ്യം എട്ടാം പ്രതിയായ ദിലീപിന് കൈമാറിയ വി.ഐ.പി ആലുവയിലെ സൂര്യ ഹോട്ടൽ-ട്രാവൽസ് ഉടമ ശരത്താണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബാലചന്ദ്രകുമാ‌ർ കൈമാറിയ ശബ്ദസാമ്പിളുകളാണ് അന്വേഷണസംഘത്തെ ഇയാളിലേക്ക് എത്തിച്ചത്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രണ്ടുതവണ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ ഹാജരായിരുന്നില്ല.

ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് സമ്മതിച്ച ശരത്, വിവാദദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് മൊഴി നൽകിയതായി അറിയുന്നു.തനിക്ക് ഇത് ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ഇയാൾ പറഞ്ഞു.

ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വി.ഐ.പിയെ പ്രതിചേര്‍ത്തത്. എന്നാല്‍, പിന്നീട് വി.ഐ.പി ശരത്താണെന്ന് ബാലചന്ദ്രകുമാര്‍തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍.

Tags:    
News Summary - Actress assault case: VIP questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.