കണ്ണൂർ: കള്ളവോട്ടിനെതിരെ നടപടിെയടുക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം സ്വാഗതാർഹമെന്ന് കെ.പി.സി. സി വർക്കിങ് പ്രസിഡൻറും കണ്ണൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളവോട്ടിനെതിരെയുള്ള പോരാട്ടത്തിന് ആവേശം പകരുന്നതാണ് മാതൃകാപരമായ ഈ തീരുമാനം. തെരഞ്ഞെടുപ്പ് കമീഷൻ നീതിയുക്തമായി മുന്നോട്ടു പോവുകയാണെങ്കിൽ ഭാവിയിലെങ്കിലും കള്ളവോട്ട് ഇല്ലാതാക്കാം.
കഴിഞ്ഞകാല അനുഭവംവെച്ച് കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ ജില്ലയിലെ ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. എന്നാൽ, സുരക്ഷയൊരുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പറഞ്ഞ ഒരുവാക്കും അധികൃതർ പാലിച്ചില്ല. ഹൈകോടതി ഉത്തരവുപോലും പ്രാവർത്തികമാക്കാൻ അധികൃതർക്കായില്ല. ഇന്നുവരെ ഒരക്രമവും റിപ്പോർട്ട് ചെയ്യാത്ത യു.ഡി.എഫ് അനുകൂല പോളിങ് സ്റ്റേഷനുകളെ മാത്രമാണ് ഹൈപ്പർ സെൻസിറ്റിവ് ബൂത്തുകളുടെ ലിസ്റ്റിൽപെടുത്തിയത്. കള്ളവോട്ട് ചെയ്ത 40 ബൂത്തുകൾ തിരിച്ചറിഞ്ഞു. അതിലുമധികം ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിവരങ്ങൾ കൈമാറാൻ ചൊവ്വാഴ്ച രാവിലെ വരെ ബൂത്തുകമ്മിറ്റികൾക്ക് സമയമനുവദിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ലഭിക്കാത്തവ വിവരാവകാശ നിയമ പ്രകാരം ശേഖരിക്കും. റീ േപാളിങ് ആവശ്യപ്പെടണോ എന്ന് തീരുമാനിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഫലം വന്നശേഷം ആവശ്യപ്പെടും -സുധാകരൻ കൂട്ടിച്ചേർത്തു.
പിണറായിയിൽ വ്യാപകമായി കള്ളവോട്ട് ചെയ്തു. രണ്ട് അംഗൻവാടികളിൽ രാത്രി 10 കഴിഞ്ഞിട്ടും വോട്ട് കുത്തിെക്കാണ്ടിരിക്കുകയായിരുന്നു. പിണറായി പഞ്ചായത്തിൽ കള്ളവോട്ട് നടക്കാത്ത ഒരു തെരഞ്ഞെടുപ്പും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വോട്ടുചെയ്ത സ്കൂളിൽ അദ്ദേഹം ഇറങ്ങിയ ഉടൻ കള്ളവോട്ട് ആരംഭിച്ചിരുന്നു. കള്ളവോട്ട് ശ്രദ്ധയിൽപെടുന്ന സമയത്തുതന്നെ കലക്ടർ ഉൾപ്പെടെ അധികൃതരെ അറിയിച്ചിരുന്നു. ക്രിമിനൽ കേസുമായി മുന്നോട്ടുപോകും. നടപടി വേണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥർക്ക് ഇത് പാഠമാവണെമന്നും സുധാകരൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.