കൊച്ചി: കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന പേരാണ് എറണാകുളം സെൻട്രൽ സ് റ്റേഷനിലെ മുൻ സി.ഐ വി.എസ്. നവാസിേൻറതും അസി. കമീഷണർ പി.എ. സുരേഷിേൻറതും. മേലുദ്യോ ഗസ്ഥെൻറ ശകാരത്തിൽ മനംനൊന്ത് നാടുവിട്ട നവാസ് തിരിച്ചെത്തിയത് ആശ്വാസമായെങ് കിലും സംഭവത്തിൽ ആരോപണവിധേയനായ എ.സി.പിക്കെതിരായ പ്രതിഷേധം അടങ്ങിയിരുന്നില്ല. എ ന്നാൽ, തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണറുമായി കൂടിക്കാഴ്ചക്കുശേഷം ഇരുവരും പുറത്തുവന്നത് പരസ്പരം സംസാരിച്ച് അടുത്ത സുഹൃത്തുക്കളെേപ്പാലെയാണ്. മട്ടാഞ്ചേരിയിൽ സി.ഐ ആയി നവാസും എ.സി.പിയായി സുരേഷും ചുമതലയേറ്റു
സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെയുമായി കൂടിക്കാഴ്ചക്കുശേഷമാണ് ഇരുവരും പുതിയ നിയോഗം ഏറ്റെടുത്തത്. എ.സി.പി സുരേഷുമായി വയർെലസ് സെറ്റിൽ വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ കാണാതായ നവാസിനെ ഭാര്യ ആരിഫയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിലെ കരൂരിൽ കണ്ടെത്തി ശനിയാഴ്ച നാട്ടിലെത്തിക്കുകയായിരുന്നു.
നവാസിെൻറ സ്ഥലംമാറ്റം നീളുമെന്നും എ.സി.പിക്കെതിരെ അച്ചടക്കനടപടിക്ക് സാധ്യതയുണ്ടെന്നുമാണ് ഞായറാഴ്ച ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ, തിങ്കളാഴ്ച അപ്രതീക്ഷിതമായി ഇരുവരും മട്ടാഞ്ചേരിയിൽ ചുമതലയേൽക്കുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെ സുരേഷിനെയും നവാസിനെയും കമീഷണർ വിളിച്ചുവരുത്തി വിശദമായി സംസാരിച്ചു. ഒരുമിച്ച് ജോലി ചെയ്യാൻ തയാറാണെന്ന് ഇരുവരും അറിയിച്ചതോടെ ഇന്നലെത്തന്നെ ചുമതലയേൽക്കാൻ കമീഷണർ നിർദേശിച്ചു. ഉച്ചയോടെ സുരേഷും വൈകീട്ടോടെ നവാസും മട്ടാഞ്ചേരിയിലെത്തി ചുമതലയേറ്റെടുത്തു.
കമീഷണറുമായി കൂടിക്കാഴ്ചക്കുശേഷം നവാസിനൊപ്പം പുറത്തിറങ്ങിയ സുരേഷ്, തങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ബാക്കിയെല്ലാം മാധ്യമസൃഷ്ടിയാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. മട്ടാഞ്ചേരിയിൽ ചുമതലയേൽക്കുകയാണെന്നും മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു നവാസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.