കയ്പമംഗലം: ദേശീയപാത 66 കയ്പമംഗലം 12 ൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം മരിയാപുരം സ്വദേശി രാജാമണി (55) ആണ് മരിച്ചത്. മറ്റൊരു കാർ യാത്രികനായ തിരുവനന്തപുരം പാറശാല സ്വദേശി ചന്ദ്രദാസ് (50) നെ പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോയി തിരിച്ച് ജോലി സ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടം. തിരൂരിൽ നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കർ ലോറിയിൽ എതിരെ വന്ന കാർ ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ ചൂലൂർ ആംബുലൻസ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലുർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജാമണി മരണപ്പെട്ടിരുന്നു.
ഗുരുതര പരിക്കേറ്റ ചന്ദ്രദാസിനെ തൃശൂർ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി. കാറിെൻറ മുൻവശം പൂർണമായും തകർന്നു. ഇരുവരും ചാവക്കാടും, കേച്ചേരിയിലും ക്രാസി വർക്ക് കട നടത്തി വരികയാണ്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.