പെരുമ്പിലാവ്: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂരിനുസമീപം കല്ലുംപുറത്ത് പിക്അപ് വാനിൽ ടിപ്പർലോ റിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത വട്ടക്കിണർ വെള്ളരിക്കണ്ടിപറമ്പിൽ വീട്ടിൽ കബീറിെൻറ മകൻ മുഹമ്മദ് അസ്ലമാണ് (20) മരിച്ചത്.
കോഴിക്കോട് മാറാട് റോഡിൽ മുണ്ടക്കാട്ട്പറമ്പിൽ മാളിയേക്കൽ വീട്ടിൽ തമിഴ്നാട്ടുകാരനായ ഷംസുദ്ദീൻ (34), ബേപ്പൂർ റോഡിൽ അച്ചാളത്ത് വീട്ടിൽ ബാബു (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷംസുദ്ദീെൻറ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു അപകടം. പിക്അപ് വാനിനുപിറകിൽ അമിതവേഗതയിൽ വന്ന ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിെൻറ കാബിനിൽ ഉറങ്ങിയിരുന്ന അസ്‌ലം പുറത്തേക്ക് തെറിച്ചുവീണു. സംഭവസമയം ഷംസുദ്ദീനായിരുന്നു വാൻ ഓടിച്ചിരുന്നത്. ഫ്രൂട്സ് കച്ചവടക്കാരായ സംഘം പൈനാപ്പിൾ എടുക്കാൻ മൂവാറ്റുപുഴയിലെ വാഴക്കുളത്തേക്ക് പോകുകയായിരുന്നു.
പരിക്കേറ്റവരെ അൻസാർ ആശുപത്രിയിലും പിന്നീട് അമല മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അസ്‌ലം മരിച്ചിരുന്നു. അപകടത്തെതുടർന്ന് ഏറെനേരം സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി. പരിക്കേറ്റവരെ അതുവഴി വന്നവരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മുഹമ്മദ് അസ്ലമിെൻറ മൃതദേഹം പോസ്റ്റ്േമാർട്ടത്തിനുശേഷം വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.