മാവൂർ (കോഴിക്കോട്): പെരുവയലിൽ ടിപ്പർ ലോറി സ്കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് മറിഞ്ഞ് മൂന്നുപേർ മരിച്ചു. സൈക്കിൾ യാത്രക്കാരനായ പെരുവയൽ എളവന ശിവദാസൻ (59), ബൈക്ക് യാത്രക്കാരൻ പാലാഴി കളത്തിൽതാഴം രവീന്ദ്രെൻറ മകൻ ദിപിൻ (27), സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന താത്തൂർ പൊയിൽ പൂമംഗലത്ത് സുഗതെൻറ ഭാര്യ ചന്ദ്രിക (60) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 1.15ഒാടെ മാവൂർ-കോഴിക്കോട് റോഡിൽ, പെരുവയൽ അങ്ങാടിക്ക് തൊട്ടുമുമ്പ് പെൻഷൻ ഭവന് സമീപമാണ് അപകടം. മാവൂർ ഭാഗത്തുനിന്ന് പെരുവയൽ ഭാഗത്തേക്ക് മിനി മെറ്റലുമായി പോകുന്ന ടിപ്പർ നിയന്ത്രണംവിട്ട് അതേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറും എതിർദിശയിൽ വരുകയായിരുന്ന സൈക്കിളും ബുള്ളറ്റും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ടിപ്പർ വൈദ്യുതി പോസ്റ്റുകൾ തകർത്ത് റോഡിെൻറ വലതുവശത്തെ ഒാവുചാലിലേക്ക് മറിഞ്ഞു. ബുള്ളറ്റിനോടൊപ്പം അടിയിൽ കുടുങ്ങിയ ദിപിനെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ടിപ്പർ മറിച്ചിട്ടാണ് പുറത്തെടുത്തത്. ദിപിനും ശിവദാസനും തൽക്ഷണം മരിച്ചു. ചന്ദ്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകീട്ട് 5.30ഒാടെയാണ് മരിച്ചത്. വെള്ളിമാടുകുന്നിൽനിന്ന് അഗ്നിശമനസേന സംഭവസ്ഥലത്ത് എത്തിയിരുന്നു.
ശിവദാസെൻറ. ഭാര്യ: ജലജ റാണി. മക്കൾ: അഖിൽ, പരേതനായ അനൂപ്. ആധാരം എഴുത്തുകാരനായ ദിപിൻ ബുള്ളറ്റിൽ ചെറൂപ്പ സബ് രജിസ്ട്രാർ ഒാഫിസിലേക്ക് പോകുേമ്പാഴായിരുന്നു അപകടം. മാതാവ്: ഉഷ, ഭാര്യ: അമൃത, മകൾ: ശിവദ. സഹോദരങ്ങൾ: വിപിൻ, ജിതിൻ. ചന്ദ്രിക ഭർത്താവ് സുഗതനോടൊപ്പം പൂവാട്ടുപറമ്പിലെ മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തത്തിൽപെട്ടത്. പരിക്കേറ്റ സുഗതൻ (65) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ഡോ. സുഗതകുമാരി (ചെറുവാടി സി.എച്ച്.സി), ചന്ദ്രപ്രഭ. മരുമക്കൾ: ഡോ. പ്രകാശൻ (കോഴിക്കോട് മെഡിക്കൽ കോളജ്), രാജൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കക്കയം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.