കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തി യ കേസിൽ മുഖ്യപ്രതികൾക്ക് ജാമ്യം. ഒന്നാംപ്രതി അരൂക്കുറ്റി വടുതല സ്വദേശി ജെ.െഎ. മുഹമ ്മദ് (21), 13ാം പ്രതി പള്ളുരുത്തി സ്വദേശി സനീഷ് (32) എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സ െഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം. എറണാകുളം ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഒരാഴ്ചക്കുള്ളിൽ കോടതിയിൽ സമർപ്പിക്കണം, പാസ്പോർട്ടില്ലെങ്കിൽ ഇതുസംബന്ധിച്ച് സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഒന്നാം പ്രതി കഴിഞ്ഞ ജൂെലെ 18 നും 13ാം പ്രതി ജൂലൈ 26 നുമാണ് അറസ്റ്റിലായത്. അന്ന് മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
അക്രമി സംഘത്തിന് അഭിമന്യുവിനെ കാട്ടിക്കൊടുത്തതായും സംഭവസ്ഥലത്തെ സാന്നിധ്യവുമാണ് ഒന്നാം പ്രതിക്കെതിരെയുള്ള ആരോപണം, 13ാം പ്രതി സംഭവ സ്ഥലത്തുണ്ടായതായും വിനീത് എന്ന വിദ്യാർഥിയെ ആക്രമിച്ചതായുമാണ് ആരോപണം. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടി രണ്ടും മൂന്നും പ്രതികൾക്ക് ഹൈകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇൗ സാഹചര്യം കൂടി പരിഗണിച്ചാണ് കോടതി മറ്റ് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
കൂടാതെ, മുഹമ്മദ് ആരെയെങ്കിലും ആക്രമിച്ചതായി ആരോപണമില്ലാത്തതും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈ രണ്ടിന് പുലർച്ച 12.30 ഒാടെയാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടതെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.