അഭയ കേസ്: പ്രതിയെ കുറ്റമുക്തനാക്കിയതിനെതിരായ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: അഭയ കേസിൽ ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റമുക്തനാക്കിയതിനെതിരായ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. വിചാരണ വേണ്ടതില്ലെന്ന് വ്യക്തമാക്കി വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരെ സി.ബി.ഐയും ജോമോൻ പുത്തൻപുരക്കലും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. കേസിൽ തങ്ങളെ കുറ്റമുക്തരാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹരജികളിലും ഇതോടൊപ്പം കോടതി വാദം കേട്ടു. തുടർന്നാണ് വിധി പറയാൻ മാറ്റിയത്.

കോട്ടയം പയസ് ടെൻത് കോൺവൻറിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോൺവൻറിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെതന്നെ ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.െഎ കോടതി കുറ്റമുക്തനാക്കുകയായിരുന്നു. ഒ

േട്ടറെ തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിട്ടും വിചാരണക്ക് വിധേയനാക്കാതെ ഫാ. പൂതൃക്കയിലിനെ കുറ്റമുക്തനാക്കിയത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫാ. തോമസ് കോട്ടൂരിെൻറയും സിസ്റ്റർ സെഫിയുെടയും ഹരജികൾ വിചാരണക്കോടതി തള്ളിയിരുന്നു.

Tags:    
News Summary - Abhaya Case: High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.