മഅ്ദനിയുടെ ചികിത്സ തുടരും

ബംഗളൂരു: രക്തസമ്മർദവും ഛർദിയുംമൂലം കഴിഞ്ഞ ദിവസം ബംഗളൂരുവിലെ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ തിങ്കളാഴ്ച രാവിലെ പത്തിന് ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലെത്തിച്ച് കൂടുതൽ പരിശോധന നടത്തി.


ഇടക്കിടെ ഉണ്ടാകുന്ന ഛർദിയും രക്തസമ്മര്‍ദത്തിെൻറ വ്യതിയാനവും ആരോഗ്യസ്ഥിതിയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെങ്കിലും ആരോഗ്യനില ആശ്വാസകരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. എം.ആര്‍.ഐ സ്‌കാന്‍, അൾട്രാസൗണ്ട് സ്‌കാന്‍ എന്നിവയും വിവിധ രക്തപരിശോധനയും നടത്തി.

പരിശോധനഫലങ്ങള്‍ ലഭിച്ചശേഷം തുടർചികിത്സക്കായി വൈകീട്ടോടെ അല്‍ഷിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Abdul Nazer Mahdani-health-condition-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.