മഅ്ദനിയുടെ പിതാവിനെ വീണ്ടും  വിസ്തരിക്കണമെന്ന ആവശ്യം തള്ളി

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളിലൊരാളും പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ പിതാവുമായ അബ്ദുസ്സമദ് മാസ്റ്ററെ ബംഗളൂരുവില്‍ കൊണ്ടുവന്ന് വീണ്ടും വിസ്തരിക്കണമെന്ന പബ്ളിക് പ്രോസിക്യൂട്ടര്‍ സദാശിവ മൂര്‍ത്തിയുടെ ആവശ്യം പ്രത്യേക എന്‍.ഐ.എ കോടതി തള്ളി. 

കേസുമായി ബന്ധപ്പെട്ട് മൊഴിനല്‍കാന്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരാകാന്‍ നേരത്തേ അബ്ദുസ്സമദ് മാസ്റ്റര്‍ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍, അനാരോഗ്യം കാരണം അവിടെ എത്താന്‍ കഴിയില്ളെന്ന് ബോധിപ്പിച്ചിരുന്നതിനാല്‍ കരുനാഗപ്പള്ളി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപയെ കോടതി കമീഷനായി നിയമിക്കുകയും അവര്‍ക്ക് മുമ്പില്‍ മൊഴിനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് മൊഴി രേഖപ്പെടുത്തിയിരുന്നു. 

എന്നാല്‍, പുതുതായി നിയമിതനായ പ്രോസിക്യൂട്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ണമല്ളെന്നും ബംഗളൂരുവില്‍ കൊണ്ടുവന്ന് വീണ്ടും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു. ഈ ആവശ്യം നിരാകരിച്ച കോടതി, മുമ്പ് രേഖപ്പെടുത്തിയ മൊഴി പൂര്‍ണമാണെന്ന് സ്ഥിരീകരിച്ചു.

Tags:    
News Summary - abdul nasar madani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.