തൃപ്രയാർ: മാവോവാദി നേതാക്കളായ രൂപേഷിെൻറയും ഷൈനയുടെയും മൂത്തമകൾ ആമിയും കൊൽക ്കത്ത, 24 പർഗാന സ്വദേശി ഓർക്കോദീപും വിവാഹിതരായി. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് തൃപ്രയാർ ര ജിസ്ട്രാർ വലപ്പാട്ടെ ഷൈനയുടെ വീട്ടിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്തു. വരെൻറ പിതാ വും രൂപേഷിെൻറ രണ്ടു സുഹൃത്തുക്കളും സാക്ഷികളായി ഒപ്പിട്ടു.
വരൻ ഓർക്കോദീപ് കൊൽക് കത്ത വർധമാൻ മെഡിക്കൽ കൊളജിൽ നാലാം വർഷ െമഡിക്കൽ വിദ്യാർഥിയാണ്. ആമി ശാന്തിനികേത നിൽ ബിരുദ വിദ്യാർഥിയാണ്. പരോളിൽ എത്തിയ രൂപേഷും ചടങ്ങിൽ പങ്കെടുത്തു. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി വീട്ടിലെത്തി ചടങ്ങിൽ പങ്കെടുത്തു.
ചാലക്കുടി ഡിവൈ.എസ്.പി ലാൽ ജിയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹത്തിെൻറ അകമ്പടിയിലാണ് രൂേപഷിനെ എത്തി ച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 27 പേരെ മാത്രമാണ് വിവാഹസമയത്ത് വീട്ടിനകത്ത് പ്രവേശിപ്പിച്ചത്. വൈകുന്നേരം അഞ്ചിന് രൂപേഷിനെ തിരിച്ചുകൊണ്ടുപോകും വരെ മറ്റാരെയും പൊലീസ് വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. ഞായറാഴ്ച രാവിലെ 10മുതൽ വാടാനപ്പള്ളി വ്യാപാരഭവനിൽ വിവാഹ സൽക്കാരം നടക്കും.
ജയിലിൽനിന്ന് മകൾക്ക് ആശംസകളുമായി രൂപേഷ്
കൊച്ചി: നാലുവർഷമായി വിചാരണത്തടവുകാരനായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോവാദി രൂപേഷിെൻറയും ജാമ്യത്തിലുള്ള ഷൈനയുടെയും മകൾ ആമി ഞായറാഴ്ച പുതുജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ മകൾക്ക് ആശംസയുമായി അച്ഛൻ ജയിലിൽനിന്ന് അയച്ച കത്ത് വൈറലാവുന്നു. ആമിതന്നെയാണ് കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മകളുടെ കുട്ടിക്കാലം മുതലുള്ള ഓർമകളെയും സമരപോരാട്ടങ്ങളെയും കുറിക്കുന്ന കത്തിൽ ആമിയോടുള്ള സ്നേഹവും പിതൃവാത്സല്യവും നിറയുകയാണ്.
‘1995 ആഗസ്റ്റ് 18നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവർഷം മുമ്പുള്ള ഒരു വർഗീസ് രക്തസാക്ഷിത്വ ദിനത്തിലാണ് ഞാനും ഷൈനയും ഒന്നിച്ചുജീവിക്കാൻ ആരംഭിച്ചത്. മുഴുനീള വിപ്ലവപ്രവർത്തനം, അതിജീവനത്തിനായുള്ള കുഞ്ഞുകുഞ്ഞു ജോലികൾ ഇതിനിടയിലേക്കാണ് ആമിമോൾ കടന്നുവരുന്നത്.
വിപ്ലവപ്രവർത്തനങ്ങൾക്ക് കുഞ്ഞുങ്ങൾ തടസ്സമാകുമോ എന്ന ആധി അക്കാലത്ത് ഞങ്ങൾക്കുണ്ടായിരുന്നു’-ഇങ്ങനെയാണ് കത്ത് തുടങ്ങുന്നത്.
പിന്നീട് നെല്ലിയാമ്പതിയിെലയും പുൽപള്ളിയിെലയും ഇരിട്ടിയിെലയും ആദിവാസി സമരങ്ങളിലും വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങളിലും വൈപ്പിൻ കർഷകരുടെ സമരങ്ങളിലുെമല്ലാം ആമിയുടെ സാന്നിധ്യമുണ്ടായി.
തങ്ങളുടെ പഠനവും തൊഴിലും പ്രവർത്തനങ്ങളുെമല്ലാം മകൾക്കൊപ്പമായിരുെന്നന്ന് ഓർക്കുന്ന രൂപേഷ് മാവേലിക്കരയിലെ പൊതുപരിപാടിയിൽ 16ഉം 10ഉം വയസ്സായ രണ്ടുമക്കളെയും (ആമിയെയും അനിയത്തി സവേരയെയും) അറസ്റ്റ് ചെയ്ത് മഹിളമന്ദിരത്തിൽ അടച്ചതിെനക്കുറിച്ചും എഴുതുന്നു.
മാതാപിതാക്കൾ ജയിലിലായിരുന്നപ്പോൾ പ്രതീക്ഷയുെടയും ആത്മവിശ്വാസത്തിെൻറയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളിൽനിന്നും ജയിലുകളിലേക്കും കോടതികളിൽനിന്നും കോടതികളിലേക്കും അലഞ്ഞു. അവർക്കുവേണ്ടി ശബ്ദമുയർത്തി.
നീണ്ട ശ്രമങ്ങൾക്കൊടുവിൽ ജാമ്യത്തിലാണെങ്കിലും ഷൈനയുടെ മോചനത്തിന് മുന്നിൽ നിന്നതും ആമിയാണ്. പശ്ചിമബംഗാളിലെ ദക്ഷിണ 24 പർഗാനയിലെ മദൻ ഗോപാലിെൻറയും ടുൾടുളിെൻറയും മകൻ ഓർക്കോദീപാണ് പങ്കാളി. ഒന്നിച്ചുള്ള ദീർഘകാലത്തെ വിദ്യാർഥിസംഘടന പ്രവർത്തനങ്ങളിൽ പരസ്പരം അറിയുന്നവരാണവർ.
തനിക്ക് അവരോടൊപ്പം ഉണ്ടാകാൻ സാധിക്കുമോ എന്നറിയില്ല. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.