'നാണവും മാനവുമില്ലാത്തയാളാണ് മന്ത്രിയാവാൻ നടക്കുന്നത്'; ഗണേഷിനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം: നാണവും മാനവും അഭിമാനവുമില്ലാത്ത ചിലരാണ് ഇപ്പോൾ മന്ത്രിയാവാൻ നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വന്തം അച്ഛനേയും സഹോദരിയേയും ചതിച്ചയാളാണ് ഗണേഷ്. സിനിമാക്കാരനായാൽ എന്തും ആവാമെന്നാണ് ഗണേഷിന്റെ ഭാവമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഒരു കെട്ടുവെള്ളത്തിൽ കയറ്റാൻ പോലും ആളുകളില്ലാത്ത ചിലർ മുന്നണികളുടെ പിന്തുണയോടെ ജയിച്ച് കയറിയാൽ പിന്നീട് സുൽത്താനാണെന്നാണ് വിചാരം. പത്തനംതിട്ടയിൽ നിന്നുളള എം.എൽ.എ കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയാക്കാത്തതിന്റെ പ്രതികാരത്തിൽ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തത്. ഭാര്യയുടെ അടിവാങ്ങിയ ആളാണ് ഇയാളെന്നും ഗണേഷിനെ ഉദ്ദേശിച്ച് വെള്ളാപ്പള്ളി പറഞ്ഞു.

പണത്തോടും പെണ്ണിനോടുമാണ് ഗണേഷിന് ആസക്തി. അദ്ദേഹത്തെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതിൽ എൻ.എസ്.എസ് ദുഃഖിക്കുന്നുണ്ടാവുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മുൻ യു.ഡി.എഫ് മന്ത്രിമാരിൽ ചിലർ ഉമ്മൻചാണ്ടിയെ വേട്ടയാടാൻ ശ്രമിച്ചു. ഉമ്മൻചാണ്ടിയുടെ ഒപ്പംനിന്ന് സ്ഥാനം നേടി പിന്നീട് അദ്ദേഹത്തിന്റെ കാലുവാരിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഫെനി ബാലകൃഷ്ണൻ തന്റെ പേര് വലിച്ചിഴച്ചത് എന്തിനാണെന്ന് അറിയില്ല. അയാൾ ഇന്റർനാഷണൽ ഫ്രോഡാണ്. തന്റെ പേര് വലിച്ചിഴച്ചതിന് ഫെനിക്ക് പണം കിട്ടിയിട്ടുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - 'A shameless and dishonorable person becomes a minister'; Vellapalli against Ganesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.