എൻ.ഡി.എയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തി; രണ്ട് കോടി ആവശ്യപ്പെട്ടെന്ന് പി.സി. ജോർജ്

കോട്ടയം: എൻ.ഡി.എയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തിയെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി. ജോർജ് വ്യക്തമാക്കി.

സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ബി.ജെ.പി സീറ്റ് കച്ചവടം ചെയ്യുന്നില്ലെന്നും ജോർജ് പറഞ്ഞു.

കോട്ടയത്ത് എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നത് സത്യമാണ്. കെ. സുരേന്ദ്രന്‍റെ സാന്നിധ്യത്തിലാണ് ഓഫീസിന്‍റെ ഉദ്ഘാടനം നടന്നത്. അതിന് താൻ പങ്കെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിക്കൊപ്പം ഒട്ടിനിൽക്കുന്ന കക്ഷിയാണ് ബി.ഡി.ജെ.എസ്. ഇത്തരം കക്ഷികളുടെ എല്ലാ പരിപാടിക്കും പോകാൻ പറ്റുമോ എന്നും പി.സി. ജോർജ് ചോദിച്ചു.

Tags:    
News Summary - A constituent in the NDA traded seats; demanded two crore rupees -P.C. George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.