തിരുവനന്തപുരം: മകളെ കാണാനെത്തിയ 19കാരനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 19 വയസ്സായിരുന്നു. പ്രതി ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. അനീഷിനെ കണ്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു.
പൊലീസ് യുവാവിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും അനീഷ് മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.