റാന്നി: ആഡംബര വാഹനത്തിൽ വിൽപനക്കായി കൊണ്ടുവന്ന 75 കിലോഗ്രാം ചന്ദനത്തടി പിടികൂടി. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും റാന്നി ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ. ജയന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ വച്ച് ഫോർഡ് ഫിയസ്റ്റ വാഹനത്തിൽ കൊണ്ടുവന്ന ചന്ദനത്തടികളാണ് കസ്റ്റഡിയിലെടുത്തത്.
ഏകദേശം 10 ലക്ഷം രൂപ വില മതിക്കുന്ന ചന്ദനത്തടികൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. ഇടുക്കി, ഉപ്പുതറ സ്വദേശി സുഭാഷ് കുമാർ (29), അയിരൂർ കാഞ്ഞേറ്റുകര അനിൽകുമാർ (49), റാന്നി, പഴവങ്ങാടി, ജോസ് വി.ജെ (42), പത്തനംതിട്ട, തടിയൂർ സ്വദേശി അനൂപ് ടി.എസ് എന്നിവരെ ചോദ്യം ചെയ്തുവരുന്നു.
കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വിജയകുമാർ, ഷിനിൽ. എം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനൂപ് കെ. അപ്പുക്കുട്ടൻ, ബിജു ടി. ജി, പ്രകാശ് എഫ്, ഹണീഷ് വി. പി, സന്തോഷ്, റിജോ ജോൺ, മീര പണിക്കർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.