തൃശൂർ: ചുവന്ന പട്ട് സാരി ഉടുത്ത 66കാരി വധുവിെൻറ കൈപിടിച്ച് മേയർ... ക്രീം കളർ ഷർട്ടും കസവുമുണ്ടുമുടുത്ത 67കാരൻ വരെൻറ കൈ പിടിച്ച് മന്ത്രി... കൊട്ടും കുരവയുമുയർന്നു. ആഹ്ലാദനിമിഷങ്ങൾ... മന്ത്രി വി.എസ്. സുനിൽകുമാർ നൽകിയ താലി കൊച്ചനിയൻ ലക്ഷ്മിയമ്മാളുടെ കഴുത്തിൽ ചാർത്തുമ്പോൾ 22 വർഷത്തെ പ്രണയത്തിന് സാക്ഷാത്കാരം. വൃദ്ധസദന ചരിത്രത്തിൽ പുതിയ അധ്യായം, രാമവർമപുരം ഗവ. വൃദ്ധസദനത്തിലെ അപൂർവനിമിഷങ്ങൾ.
സർക്കാർ സംഘടിപ്പിച്ച ഈ ഔദ്യോഗിക വിവാഹത്തിന് നിരവധി പേർ സാക്ഷിയായി. വൃദ്ധസദനത്തിെൻറ മുറ്റത്ത് ഒരുക്കിയ പന്തലിൽ ഹൈന്ദവാചാരപ്രകാരമാണ് ചടങ്ങ് നടന്നത്. വിവാഹത്തലേന്ന് വധുവിനെ മൈലാഞ്ചിയിടീക്കലോടെ തുടങ്ങിയ ആഘോഷം മേയറുടെ നേതൃത്വത്തിലുള്ള സംഘത്തിെൻറ തിരുവാതിരക്കളിയോടെയും വിഭവ സമൃദ്ധമായ സദ്യയോടെയും നാട് ആഘോഷമാക്കി.
ലക്ഷ്മിയമ്മാളുടെ ആദ്യ ഭർത്താവിെൻറ സുഹൃത്തും സഹായിയുമായിരുന്നു കൊച്ചനിയൻ. ഭർത്താവ് മരിച്ചതോടെ സഹായത്തിന് ആരുമില്ലാതായ ലക്ഷ്മിയമ്മാളിനെ വൃദ്ധസദനത്തിലെത്തിച്ചത് കൊച്ചനിയനാണ്. വർഷങ്ങൾക്കുശേഷം മറ്റൊരു വൃദ്ധസദനത്തിൽ നിന്ന് കൊച്ചനിയനും തൃശൂരിലെത്തി, പഴയ സൗഹൃദം പുതിയൊരു ആത്മബന്ധത്തിലേക്ക് ഒഴുകിനീങ്ങി. വിവരം അറിഞ്ഞ വൃദ്ധസദനം മാനേജിങ് കമ്മിറ്റി ചെയർമാനും കോർപറേഷൻ ക്ഷേമകാര്യ ചെയർമാനുമായ ജോൺ ഡാനിയേൽ എന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചു.
പഴയ സർക്കാർ ഉത്തരവുകൾ പരിശോധിച്ചപ്പോൾ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരുമിച്ച് കഴിയാൻ താൽപര്യമുണ്ടെങ്കിൽ അനുവദിക്കാമെന്ന ഉത്തരവ് കിട്ടി. അതോടെ നിയമപ്രശ്നം അവസാനിച്ചു. ഇരുവരുടെയും വിവാഹം രക്ഷാകർത്താക്കൾ എന്ന ഉത്തരവാദിത്തത്തിൽ വൃദ്ധസദനം ഏറ്റെടുത്തു. വൃദ്ധസദനത്തിൽ ഇവർക്ക് പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.