തിരുവനന്തപുരം: മഹാമാരിക്കാലത്തെ കരുതലിെൻറ പാഠങ്ങൾ തെറ്റിക്കാതെയും ഗണിത പാഠങ്ങൾ ഒാർത്തെടുത്തും 4.77 ലക്ഷം കുട്ടികൾ പരീക്ഷ ഹാളിലെത്തി. പഴുതടച്ച ആരോഗ്യ സുരക്ഷസംവിധാനത്തിെൻറ തണലിൽ മുഖാവരണം ധരിച്ച് അവർ പരീക്ഷയെഴുതി.
2945 കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള 4,22,540 വിദ്യാർഥികളിൽ 4,22,077 പേരും (99.91 ശതമാനം) ഹാളിലെത്തി. 56,345 പേരിൽ 55,794 പേരും (99.02 ശതമാനം) രാവിലെ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതി.
ബെഞ്ചിൽ രണ്ടുപേർ എന്ന ക്രമത്തിൽ പരമാവധി 20 വിദ്യാർഥികളെയാണ് ഒരു ക്ലാസിൽ ഇരുത്തിയത്. പരീക്ഷക്കുശേഷം ഉത്തരക്കടലാസുകൾ വിദ്യാർഥികൾ തന്നെ ഹാളിൽ സജ്ജമാക്കിയ കവറുകളിൽ നിക്ഷേപിച്ചു. പിന്നീട് മുദ്ര വെച്ച് മൂല്യനിർണയ ക്യാമ്പുകളിലേക്കയച്ചു. ഇവ ഏഴുദിവസം കെട്ടിവെച്ച ശേഷമാകും മൂല്യനിർണയം.
യാത്രാസൗകര്യത്തിന് വിപുല ക്രമീകരണം ഒരുക്കിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു തെർമൽ സ്ക്രീനിങ്. ഹോട്സ്പോട്ടിൽ നിന്നുള്ളവർക്കും സമ്പർക്കവിലക്കുള്ളവർക്കും പ്രത്യേക ക്ലാസ് മുറിയിലായിരുന്നു പരീക്ഷ. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.