ചന്ദ്രൻ

11കാരിയെ പീഡിപ്പിച്ച കേസിൽ 47 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

നിലമ്പൂർ: 11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മമ്പാട് സ്വദേശിക്ക് 47 വർഷം കഠിനതടവും 1,05,000 രൂപ പിഴയും വിധിച്ചു. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ ചന്ദ്രനെയാണ് (42) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതക്ക് നൽകണം. പോക്സോ പ്രകാരമുള്ള വിവിധ വകുപ്പുകളിലാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2016, 2017 കാലത്തായിരുന്നു സംഭവം. തിരൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എം. ബിജു നിലമ്പൂർ ഇന്‍സ്പെക്ടറായിരുന്ന സമയത്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാൻസിസ് ഹാജറായി. വഴിക്കടവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - 47 years rigorous imprisonment for molesting 11-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.