തിരുവനന്തപുരം: സംസ്ഥാനത്തെ 27 റോഡുകളുടെയും ഒരു പാലത്തിെൻറയും നിർമാണത്തിന് 2018-19 സാമ്പത്തികവർഷത്തെ കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ 351 കോടി രൂപയുടെ അനുമതി നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിന് 351 കോടി രൂപ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. പ്രളയത്തിെൻറ സാഹചര്യത്തിൽ സി.ആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ തുക കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു.
മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാർ പുഴയിലെ എളമരംകടവ് പാലത്തിന് 35 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം-പോത്തൻകോട് റോഡ് (10 കോടി), ഉദയംകുളങ്ങര-അയിരൂർ റോഡ് (11 കോടി), കാട്ടാക്കട-ബാലരാമപുരം റോഡ് (10 കോടി), 28ാം മൈൽ-മുക്കട റോഡ് (11 കോടി). കൊല്ലം ജില്ലയിലെ കാട്ടിക്കടവ്-ചക്കുവള്ളി റോഡ് (17 കോടി), പത്തനംതിട്ട ജില്ലയിലെ തടിയൂർ-പേരച്ചാൽ റോഡ് (12 കോടി), ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി-ചെല്ലാനം റോഡ് (12 കോടി), ഏവൂർ ജങ്ഷൻ-മുട്ടം റോഡ് (12 കോടി), കുടശനാട്-ഭരണിക്കാവ് റോഡ് (10 കോടി), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ-അയർകുന്നം റോഡ് (10 കോടി), ഇടുക്കി ജില്ലയിലെ ആനച്ചാൽ-മുതുവാൻകുടി റോഡ് (10 കോടി), മൈലാടുംപാറ-കമ്പളികണ്ടം-പനംകുട്ടി റോഡ് (10 കോടി), എല്ലക്കൽ- പള്ളിക്കുന്ന്-മുതുവാൻകുടി റോഡ് (10 കോടി റോഡ്), തൃശൂർ ജില്ലയിലെ ചേലക്കര-എളനാട് റോഡ് (12 കോടി), അഷ്ടമിച്ചിറ-അന്നമനട റോഡ് (10 കോടി), പാലക്കാട് ജില്ലയിലെ വാണിയംകുളം-വല്ലപ്പുഴ റോഡ് (12 കോടി), മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം-നരിപ്പറമ്പ് റോഡ് (12 കോടി), കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി-വൈദ്യരങ്ങാടി റോഡ് (10 കോടി), നടുവന്നൂർ-മുത്താമ്പി റോഡ് (10 കോടി), നോർത്ത് കാരശ്ശേരി-കാക്കാടംപൊയിൽ റോഡ് (10 കോടി), വയനാട് ജില്ലയിലെ ചുേണ്ടൽ-ചാലോടി റോഡ് (15 കോടി), കെല്ലൂർ-കുമ്പളക്കടവ് റോഡ് (15 കോടി), കണ്ണൂർ ജില്ലയിലെ പിണറായി ഹോസ്പിറ്റൽ-കമ്പോണ്ടർ ഷോപ് റോഡ് (15 കോടി), തൃക്കരിപ്പൂർ-മാതമംഗലം റോഡ് (15 കോടി), ഉളിക്കൽ-പേരേറ്റ് റോഡ് (13 കോടി), കുതുമുഖം കാവുമ്പായി-പൂവ്വം റോഡ് (10 കോടി), കാസർകോട് ജില്ലയിലെ ചോയംകോട്-ബീമാണ്ടി റോഡ് (17 കോടി) എന്നിവക്കാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.