തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് പദ്ധതിപ്രകാരം കേരളത്തിൽ 324 വില്ലേജ് ഓഫിസുകൾ സ്മാർട്ടായി. ഓഫിസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു പുറമെ, സേവനങ്ങൾ വേഗത്തിലും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കൊല്ലത്ത് 45, പാലക്കാട് -34, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ 33 വീതം, കോഴിക്കോട് -27, കാസർകോട് -21, കോട്ടയം -23, ഇടുക്കി -19, കണ്ണൂർ -17, ആലപ്പുഴ -16, മലപ്പുറം, പത്തനംതിട്ട 15 വീതം, വയനാട് -14, എറണാകുളം-12 എന്നിങ്ങനെയാണ് സ്മാർട്ടായ വില്ലേജ് ഓഫിസുകളുടെ കണക്ക്.
377 വില്ലേജ് ഓഫിസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നവീകരിച്ചു. കണ്ണൂർ -59, മലപ്പുറം, കോഴിക്കോട് 47 വീതം, കാസർകോട് -39 വില്ലേജ് ഓഫിസുകൾ നവീകരിച്ച് സ്മാർട്ടാക്കി. 219 വില്ലേജ് ഓഫിസുകൾക്ക് ചുറ്റുമതിലും നിർമിച്ചു.
അടുത്ത ആറു മാസത്തിനുള്ളിൽ 139 വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കാനും റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നു. പാലക്കാട് -26, കണ്ണൂർ -21, ആലപ്പുഴ -17, ഇടുക്കി -15, പത്തനംതിട്ട -13, കാസർകോട് -11, കോഴിക്കോട് -9, തിരുവനന്തപുരം -7, തൃശൂർ -6, കോട്ടയം -5, കൊല്ലം -4, എറണാകുളം, വയനാട് രണ്ട് വീതം, മലപ്പുറം-1 എന്നിങ്ങനെയാണ് സ്മാർട്ടാകുന്ന വില്ലേജ് ഓഫിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.