പെരിയ ഇരട്ടക്കൊല: കെ.വി. കുഞ്ഞിരാമൻ അടക്കം 22 പ്രതികൾ ഹാജരായി

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ ഉദുമ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ അടക്കം 22 പ്രതികൾ കോടതിയിൽ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായാണ് ഇവർ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരായത്.

ഒന്ന് മുതൽ 11 വരെ പ്രതികളായ പീതാംബരൻ, സജി സി. ജോർജ് എന്ന സജി, സുരേഷ് കെ.എം, അനിൽകുമാർ, ജിജിൻ, ശ്രീരാഗ് എന്ന കുട്ടു, അശ്വിൻ എന്ന അപ്പു, സുബീഷ് എന്ന മണി, മുരളി, രഞ്ജിത്, പ്രദീപ് എന്ന കുട്ടൻ എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയും 15 മുതൽ 19 വരെ പ്രതികളായ സുരേന്ദ്രൻ, മധു എന്ന ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജേഷ് എന്ന രാജു എന്നിവരെ കാക്കനാട് ജില്ല ജയിലിൽനിന്ന് നേരിട്ടുമാണ് ഹാജരാക്കിയത്.

2 ഉം 14 ഉം പ്രതികളായ മണികണ്ഠൻ ബി എന്ന ആലക്കോട് മണി, മണികണ്ഠൻ എന്നിവർ ഹാജരായില്ല. 13 ാം പ്രതി ബാലകൃഷ്ണൻ, 20 മുതൽ 22 വരെ പ്രതികളായ കെ.വി. കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവർ നേരിട്ടും ഹാജരായി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. കേസ് ഈമാസം 31ന് വീണ്ടും പരിഗണിക്കും.

കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവർ 2019 ഫെബ്രുവരി 17നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - 22 accused including Kunjiraman were present in Periya double murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.