ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ മേട്ടുപാളയത്തേക്ക് നീട്ടി

കോയമ്പത്തൂര്‍: ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ മേട്ടുപാളയത്തേക്ക് നീട്ടി. ഉച്ചസമയത്ത് പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കണമെന്ന വളരെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പായത്. രണ്ടാഴ്ച മുമ്പ് കോയമ്പത്തൂരിലത്തെിയ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവാണ് സര്‍വിസ് അനുവദിച്ച് ഉത്തരവിട്ടത്.

മൂന്നു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വിസ് ചൊവ്വാഴ്ച മുതല്‍ തുടങ്ങി.  ഷൊര്‍ണൂരില്‍നിന്ന് രാവിലെ 10.55ന് കോയമ്പത്തൂരിലത്തെുന്ന പാസഞ്ചര്‍ 11ന് മേട്ടുപാളയത്തേക്ക് പുറപ്പെടും. മേട്ടുപാളയത്തുനിന്ന് 12.15ന് തിരിക്കുന്ന ട്രെയിന്‍ 1.30ന് കോയമ്പത്തൂരിലത്തെും. മേട്ടുപാളയം ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് കോയമ്പത്തൂരില്‍നിന്ന് ഉച്ചക്ക് രണ്ടേകാലിന് ചെന്നൈയിലേക്ക് പോകുന്ന ഇന്‍റര്‍സിറ്റി എക്സ്പ്രസിലും കണ്ണൂര്‍ എക്സ്പ്രസിലും പോകാന്‍ പുതിയ സര്‍വിസ് ഉപകരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.