വാഗാ അതിര്‍ത്തിയില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം നാട്ടിലത്തെിച്ചു

                                                                                                                                                     
നെടുമ്പാശ്ശേരി: വാഗാ അതിര്‍ത്തിയില്‍ സൈനിക പരേഡ് വീക്ഷിക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം നെടുമ്പാശ്ശേരി വഴി നാട്ടിലത്തെിച്ചു. വെള്ളിയാഴ്ച രാത്രി 9.50നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിവെള്ളൂര്‍ പെരളത്തൈ പ്രേമരാജ്-നാഗലക്ഷ്മി ദമ്പതികളുടെ മകള്‍ ശ്രീനന്ദനയുടെ (ഒമ്പത്) മൃതദേഹം നെടുമ്പാശ്ശേരിയിലത്തെിയത്. നോര്‍ക്കയുടെ സെന്‍ട്രല്‍ മാനേജര്‍ ആര്‍. റജീനയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി പിന്നീട് കരിവെള്ളൂരിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദയാത്രക്കുപോയ ശ്രീനന്ദന അതിര്‍ത്തിയില്‍ സൈനിക പരേഡ് വീക്ഷിക്കാന്‍ നില്‍ക്കുമ്പോള്‍ ഗാലറിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന തകര ഷീറ്റ് മണ്ണുമാന്തി യന്ത്രത്തിലിടിച്ച് ശ്രീനന്ദനയുടെ തലയില്‍ വീഴുകയായിരുന്നു. പയ്യന്നൂര്‍ സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ശ്രീനന്ദന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.