പാനൂർ: പാനൂർ ചെണ്ടയാട് ബോംബ് പൊട്ടി വിദ്യാർഥിക്ക് പരിക്കേറ്റു. വരപ്ര കിഴക്കു വയലിൽ വലിയപറമ്പത്ത് ചന്ദ്രൻ - പ്രിയ ദമ്പതികളുടെ മകൻ ദേവനന്ദുവിനാണ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ വെച്ച് ബോംബ് പൊട്ടി പരിക്കേറ്റത്.
നാല് വർഷമായി പൂട്ടിയിട്ട ദേവനന്ദുവിെൻറ അമ്മയുടെ സഹോദരിയുടെ വീടിെൻറ പുറംചുമരിൽ പുകയില്ലാ അടുപ്പിന്റെ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു നാല് നാടൻ ബോംബുകൾ. അറയുടെ ഇഷ്ടിക നീക്കം ചെയ്തപ്പോൾ ബോംബ് നിലത്ത് വീണ് പൊട്ടുകയായിരുന്നു.മുഖത്തിനും കാലിനും പരിക്കേറ്റ വിദ്യാർഥിയെ തലശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റി. ചെണ്ടയാട് ഗുരുദേവ സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവനന്ദു. പാനൂർ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബാക്കിയുള്ള മൂന്ന് ബോംബുകൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.