ജിഷയുടെ ഘാതകന്‍റെ രണ്ടാമത്തെ ഡി.എൻ.എ ഫലം ലഭിച്ചു

കൊച്ചി: ജിഷയുടെ ഘാതകന്‍റെതെന്ന് സംശയിക്കുന്നയാളുടെ രണ്ടാമത്തെ ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ചു. ജിഷയുടെ നഖത്തിനടിയിൽ നിന്ന് ലഭിച്ച പ്രതിയുടെ ത്വക്കിന്‍റെയും വീടിന്‍റെ മുൻവാതിലിൽ നിന്ന് ലഭിച്ച രക്ത സാമ്പിളിന്‍റെയും പരിശോധനാഫലമാണ് ലഭിച്ചത്. ജിഷയുടെ ശരീരത്തിലെ കടിച്ച പാടിൽ നിന്നും ശേഖരിച്ച ഉമിനീരിന്‍റെ സാമ്പിളുമായി ഇതിന് സാമ്യമുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. ഉമിനീർ നേരത്തേ ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഡി.എൻ.എ ഫലം കൊലപാതകിയുടേതാണെന്ന് ഇതോടെ സ്ഥിരീകരണമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.