കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ കേരള പൊലീസ് അസോസിയേഷന്‍ നിറംമാറി. അസോസിയേഷന്‍െറ പേരില്‍ വി.എസ്. അച്യുതാനന്ദന്‍െറയും പിണറായി വിജയന്‍െറയും ചിത്രങ്ങളുള്ള ഫ്ളക്സ് ബോര്‍ഡ് പൊലീസ് സ്റ്റേഷന്‍െറ ചുവരില്‍ പ്രത്യക്ഷപ്പെട്ടു.
‘അധികാരമേല്‍ക്കുന്ന ജനപക്ഷ സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ ’ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം യൂനിറ്റാണ് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍െറ ചുവരില്‍ സ്ഥാപിച്ചത്. ‘സംതൃപ്ത കേരളം സംതൃപ്ത കേരള പൊലീസ്’ എന്ന തലക്കെട്ടുള്ള ബോര്‍ഡില്‍ വി.എസിന്‍െറയും പിണറായിയുടെയും പൂര്‍ണകായ ചിത്രമാണുള്ളത്.
യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാര്‍ അനുകൂല സംഘടനയായാണ് പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ് സേനക്കുള്ളിലെ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനം അച്ചടക്ക ലംഘനമായാണ് കണക്കാക്കുന്നതെങ്കിലും ഭരണത്തിനനുസരിച്ച് പ്രകടമായ രാഷ്ട്രീയ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അസോസിയേഷന് കൂച്ചുവിലങ്ങിടാന്‍ പൊലീസ് മേധാവികള്‍ മെനക്കെടാറില്ല. മേലുദ്യോഗസ്ഥരെപ്പോലും അസോസിയേഷന്‍ നേതാക്കള്‍ നിയന്ത്രിക്കുന്ന സ്ഥിതിയാണുള്ളത്. സംഭവം സംബന്ധിച്ച് യു.ഡി.എഫ് അനുകൂലികളായ പൊലീസുകാരും ചില രാഷ്ട്രീയ നേതാക്കളും ജില്ലാപൊലീസ് മേധാവിയെ പരാതി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.