അടിമാലി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പൊലീസ് സംശയിക്കുന്ന രൂപരേഖയുള്ളതും മുന്‍നിരയിലെ പല്ലിന് വിടവുള്ളതുമായ രണ്ട് അസമീസ് യുവാക്കളെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി.
അടിമാലി പൊലീസ് സ്റ്റേഷന് സമീപത്തെ ഗ്യാസ് ഏജന്‍സിയില്‍ നാളുകളായി ജോലിനോക്കിയിരുന്ന രണ്ടുപേരെയാണ് വ്യാഴാഴ്ച രാത്രി 11ഓടെ കസ്റ്റഡിയിലെടുത്തത്. ജിഷയുടെ മുതുകില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിരിക്കുന്ന രണ്ട് പല്ലുകള്‍ക്ക് വിടവുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ രണ്ടുദിവസമായി മുന്‍നിരയിലെ പല്ലുകള്‍ അകന്ന ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കണമെന്ന് പൊലീസിന് നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലെ പരിശോധനയിലാണ് രണ്ട് അസമീസ് യുവാക്കളെക്കുറിച്ച വിവരം ലഭിച്ചത്.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെവരെ ചോദ്യംചെയ്തെങ്കിലും വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല. വെള്ളിയാഴ്ച രാവിലെതന്നെ പെരുമ്പാവൂരില്‍നിന്നത്തെിയ അന്വഷണസംഘത്തിന് അടിമാലി പൊലീസ് ഇവരെ കൈമാറി. കുറ്റവാളിയുടെ രൂപരേഖയും പല്ലിന്‍െറ വിടവുമുള്ള രണ്ടുപേര്‍ ഒന്നിച്ച് താമസിച്ചതാണ് പൊലീസിന് സംശയം വര്‍ധിക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.